പുറത്താകുന്നില്ല, ഖ്വാജയ്ക്കിട്ട് ഇംഗ്‌ളീഷ് സ്പിന്നര്‍ റൂട്ട് പരീക്ഷിച്ച ആയുധം

ബൗണ്‍സറുകള്‍ സാധാരണ ഫാസ്റ്റ്ബൗളര്‍മാരുടെ കുത്തക എന്നാണ് ക്രിക്കറ്റില്‍ കരുതിയിരിക്കുന്നത്. എന്നാല്‍ സ്പിന്നര്‍മാര്‍ അതെറിഞ്ഞാല്‍ എങ്ങിനെയിരിക്കും ?

ആഷസിലെ നാലാം ടെസ്റ്റിന്റെ നാലാം ദിവസം ഇംഗ്‌ളീഷ് താരം ജോ റൂട്ട് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഉസ്മാന്‍ ഖ്വാജയ്ക്കിട്ട് എറിഞ്ഞതാണ് ഇപ്പോള്‍ സംസാരവിഷയം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ചായയ്ക്ക് ടീമുകള്‍ പിരിയുന്നതിന് തൊട്ടു മുമ്പാണ് ജോ റൂട്ട് ഉസ്മാന്‍ ഖ്വാജയ്ക്കിട്ട് ഒരു ബൗണ്‍സര്‍ പ്രയോഗിച്ചത്. ആഷസില്‍ ഇംഗ്‌ളണ്ടിന്റെ സ്പിന്നറാണ് റൂട്ട്.

രണ്ടാം സെഷനിലെ അവസാന പന്തിലായിരുന്നു റൂട്ട് തന്റെ കരുത്തുമുഴുവന്‍ കൂട്ടി ബോള്‍ പിച്ച് ചെയ്യിച്ചത്. ബാറ്റ്‌സ്മാന്‍ ഖ്വാജയുടേയും ഇംഗ്‌ളണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ഒലി പോപ്പിന്റെയും തലയ്ക്ക് മുകളില്‍ ഉയര്‍ന്ന പന്ത് പണിപ്പെട്ടാണ് പിടിച്ചത്. റൂട്ടില്‍ നിന്നും വന്ന ഈ പന്ത് രണ്ടുപേരെയും ഞെട്ടിക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തെ ഖ്വാജയും തമാശയായി എടുത്തു.

റൂട്ടിന് നേരെ നോക്കി ഒരെണ്ണം കൂടി എന്ന സിഗ്നല്‍ നല്‍കിയ ശേഷമായിരുന്നു ചായയ്ക്ക് പിരിഞ്ഞത്. ഓസ്‌ട്രേലിയ ഈ സമയത്ത് 149 ന് നാല് എന്ന നിലയില്‍ നില്‍ക്കുകയായിരുന്നു.

Read more

രണ്ടാം ഇന്നിംഗ്‌സിലും സെഞ്ച്വറി നേടിയ ഖ്വാജയുടെ വ്യക്തിഗത സ്‌കോര്‍ 35 ലും. ചായയ്ക്ക് ശേഷം തിരിച്ചുവന്ന ഖ്വാജ സെഞ്ച്വറി നേടിയാണ് ഇതിന് മറുപടി പറഞ്ഞത്. ഈ മത്സരത്തിലെ രണ്ടാം സെഞ്ച്വറിയായിരുന്നു ഖ്വാജ കുറിച്ചത്.