പ്രസീദിനെ ആരും കളിയാക്കേണ്ട ആവശ്യമില്ല, ബുംറയും പണ്ട് തല്ലുകൊള്ളി ആയിരുന്നു; ഇപ്പോൾ കണ്ടില്ലേ..., താരത്തെ പിന്തുണച്ച് സഞ്ജയ് ബംഗാർ

സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിലെ ബോളിങ്ങിന് പ്രസീദ് കൃഷ്ണ വലിയ രീതിയിൽ വിമർശനം കേട്ടിരുന്നു. ധാരാളം റൺസ് വഴങ്ങിയ താരത്തിന്റെ ബോളിങ് സൗത്താഫ്രിക്കയെ സഹായിച്ചെന്ന് പറയാതിരിക്കാൻ പറ്റില്ല. എന്തിനാണ് താരത്തിന് അവസരം കൊടുത്തതെന്ന് പറഞ്ഞ് എല്ലാവരും വിമർശിച്ചപ്പോൾ പ്രസീഡിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ.

തന്റെ കന്നി ടെസ്റ്റ് വിക്കറ്റ് നേടിയെങ്കിലും, രണ്ടാം ദിനം 15 ഓവറിൽ 61 റൺസ് വിട്ടുകൊടുത്ത പ്രസീദ്, ജസ്പ്രീത് ബുമ്രക്കും സിറാജിനും ആവശ്യമായ പിന്തുണ നൽകിയില്ല. എന്നിരുന്നാലും, 2018 ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ടീം മാനേജ്‌മെന്റിന്റെ ഭാഗമായിരുന്ന ബംഗാർ, ബുംറയ്ക്കും തന്റെ ടെസ്റ്റ് കരിയറിന് സമാനമായ തുടക്കം ആയിരുന്നു എന്നും പിന്നെ അയാൾ വേറെ ലെവൽ ആയെന്നും ഓർമിപ്പിച്ചു.

ബുധനാഴ്ച സ്റ്റാർ സ്‌പോർട്‌സിനോട് സംസാരിക്കുമ്പോൾ, ടെസ്റ്റ് ക്രിക്കറ്റിലെ ജീവിതത്തിലേക്കുള്ള പ്രസീദ് കൃഷ്ണയുടെ കഠിനമായ തുടക്കത്തെക്കുറിച്ച് സഞ്ജയ് ബംഗറിന് പറയാനുള്ളത് ഇതാണ്:

“ഇത് സംഭവിക്കുമെന്ന് എനിക്ക് തോന്നുന്നു. ജസ്പ്രീത് ബുംറയെപ്പോലെയുള്ള ഒരാൾക്കും ഇത് സംഭവിച്ചു. കേപ്ടൗണിൽ നടന്ന ആദ്യ ടെസ്റ്റ് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഒന്നാം ദിനം, അവൻ 60-70 റൺസ് വഴങ്ങി. അതിനുശേഷം, അവൻ തന്റെ കളിയെആകെ മാറ്റി. പിന്നെ വേറെ ലെവലായി. പ്രസീഡിയം അതുപോലെ മിടുക്കനാകയും.” മുൻ താരം പറഞ്ഞു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ 245 റൺസിന് ഓൾഔട്ടായിരുന്നു. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റിന് 256 റൺസാണ് നേടിയത്. അഞ്ച് വിക്കറ്റ് ശേഷിക്കെ 11 റൺസിന്റെ ലീഡാണ് ആതിഥേയർക്കുള്ളത്. ഡീൻ എൽഗറും (140) മാർക്കോ യാൻസനുമാണ് (3) ക്രീസിൽ.