ഇത്രയും ഹൈ പേസില്‍ തുടര്‍ച്ചയായി പിന്‍ പോയിന്റ് യോര്‍ക്കറുകള്‍ വീണ ഒരു സ്‌പെല്‍ അടുത്തെങ്ങും കണ്ടിട്ടില്ല!

4 ഓവറില്‍ 35 റണ്‍ വഴങ്ങുന്നു, വിക്കറ്റില്ല. കണക്കില്‍ ഒരു സാധാരണ T20 സ്‌പെല്‍ മാത്രം. പ്രതാപകാലത്തിന്റെ നിഴല്‍ പോലെ തപ്പിത്തടയുന്ന വാര്‍ണറിന്റെ ഫിഫ്റ്റിയും ഫോര്‍മാറ്റ് വ്യത്യാസമില്ലാതെ തിളങ്ങുന്ന അക്‌സറിന്റെ മാസ്മരിക ഇന്നിംഗ്‌സും, രണ്ട് വര്‍ഷത്തിലധികം ദിവസങ്ങളും 25 മാച്ചും പിന്നിട്ട ശേഷം രോഹിത് ശര്‍മയുടെ ഫിഫ്റ്റിയും, ചെറിയ രീതിയിലെങ്കിലും ടീമിനായി എന്തെങ്കിലും ചെയ്തു തുടങ്ങാന്‍ കഴിഞ്ഞ ഗ്രീനിന്റെ ആശ്വാസവും, മുംബൈയുടെ ആദ്യവിജയവും അങ്ങനെ ഒരു പാടുള്ള മാച്ചില്‍ ഈ സ്‌പെല്ലിന് എന്താണ് പ്രത്യേകത.

ബാറ്റിംഗ് ഫീസ്റ്റുകള്‍ക്കൊപ്പം തന്നെ ഫാസ്റ്റ് ബോളിംഗിനെ ഒരു പക്ഷേ ഒരല്‍പ്പം മുകളില്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പുള്ളിയുടെ അവസാന രണ്ടോവര്‍, പ്രത്യേകിച്ചും ലാസ്റ്റ് ഓവര്‍ ഒരു കാഴ്ച്ച തന്നെയായിരുന്നു.

അടുത്തതും യോര്‍ക്കറിനുള്ള അറ്റംപ്റ്റാണ് ഫുള്‍ ലെംഗ്ത് ബോളാണെന്നത് ബാറ്റര്‍ക്കും കമന്റേറ്റര്‍ക്കും കാണുന്നവര്‍ക്കും എല്ലാം പ്രഡിക്റ്റബിളായിരുന്നു. ഇത്രയും ഹൈ പേസില്‍ തുടര്‍ച്ചയായി പിന്‍ പോയിന്റ് യോര്‍ക്കറുകള്‍ വീണ ഒരു സ്‌പെല്‍ അടുത്തെങ്ങും കണ്ടിട്ടില്ല.

മാര്‍ക്ക് വുഡും ആന്റിച്ച് നോര്‍ക്യയും ലോക്കീ ഫെര്‍ഗൂസനും ഉമ്രാന്‍ മാലിക്കും ഒക്കെ റണ്‍ ലീക്ക് ചെയ്താലും വെറുതേ ആ വേഗം നോക്കിയിരിക്കാം. അതില്‍ ഈ കൃത്യത കൂടി വന്നാല്‍ ഒന്നും പറയാനില്ല .

എഴുത്ത്: അഭിലാഷ് അബി

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍