ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിൽ തോൽവിയുടെ വക്കിൽ നിന്നും കരകയറി ഇന്ത്യ. രാഹുൽ ഗിൽ സംഖ്യം ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷകളെ തകിടം മറിച്ചു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ആദ്യ രണ്ട് വിക്കറ്റുകൾ നഷ്ടമായപ്പോൾ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയെന്ന് പ്രതീക്ഷിച്ചെങ്കിലും ചെറുത്ത് നിൽപ്പിലൂടെ ഗിൽ രാഹുൽ സംഖ്യം അവരുടെ വിജയസാധ്യതകളെ തകർത്തു.
മത്സരം സമനിലയിൽ കലാശിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് നാലാം ദിവസം വരെ നീണ്ടു നിന്നതോടെ ഇരു ടീമുകളും സമനില ഉറപ്പിച്ചു. എന്നാൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ ആദ്യ രണ്ട് വിക്കറ്റുകൾ പോയതോടെ ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചു. അവിടെ നിന്നാണ് കെ എൽ രാഹുൽ ശുഭ്മാൻ ഗിൽ സഖ്യം ടീമിനെ കരകയറ്റിയത്. നിലവിലെ ഇന്ത്യൻ ടീമിൽ കാര്യങ്ങൾ തീരുമാനിക്കേണ്ടത് നായകൻ ഗിൽ ആണെന്നും ഒരിക്കലും പരിശീലകനായ ഗൗതം ഗംഭീർ ആവരുതെന്നും പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ.
സുനിൽ ഗവാസ്കർ പറയുന്നത് ഇങ്ങനെ:
” ടീമില്‍ ആരെങ്കിലും വേണമെന്നു ഗില്‍ ആഗ്രഹിച്ചില്ലെന്നു നിങ്ങള്‍ക്കു പറയാന്‍ കഴിയില്ല. ശര്‍ദ്ദുല്‍ ടാക്കൂറിന്റെയോ, കുല്‍ദീപ് യാദവിന്റെയോ കാര്യത്തില്‍ ഇവരെ ടീമില്‍ വണമെന്നു ഗില്ലിനു തോന്നിയിട്ടുണ്ടാവും. അവനാണ് ഈ ടീമിന്റെ ക്യാപ്റ്റന്‍. ആളുകള്‍ ഗില്ലിനെക്കുറിച്ചും അവന്റെ ക്യാപ്റ്റന്‍സിയെ കുറിച്ചുമാണ് സംസാരിക്കുക. അതുകൊണ്ടു ടീമിന്റെ കാര്യത്തില്‍ എല്ലാ കോളും അവന്റേതാണ്” സുനിൽ ഗാവസ്‌കർ പറഞ്ഞു.
Read more
പരമ്പര സമനിലയിൽ പിടിക്കാനാണ് ഇന്ത്യയുടെ ശ്രമം. ആദ്യ ടെസ്റ്റ് മത്സരവും മൂന്നാം ടെസ്റ്റ് മത്സരവും കൈവിട്ട് പോയത് ഇന്ത്യക്ക് ക്ഷീണമായി. നിലവിലെ ഇന്ത്യൻ ബോളർമാരുടെ പ്രകടനത്തിൽ വൻ ആരാധക രോഷമാണ് ഉയർന്നു വരുന്നത്. ഈ പരമ്പരയ്ക്ക് ശേഷം ടെസ്റ്റ് ടീമിൽ ഒരു അഴിച്ച് പണിക്കുള്ള സാധ്യത കാണുന്നുണ്ട് എന്നാണ് ആരാധകരുടെ വിലയിരുത്തൽ