ക്രിസ്മസ് ആഘോഷിച്ച കൈഫിനെ 'മതം പഠിപ്പിച്ച്' മതമൗലിക വാദികള്‍

ക്രിസ്മസ് ആഘോഷിച്ചതിന്റെ പേരില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിനെയും കുടുംബത്തെയും രൂക്ഷമായി വിമര്‍ശിച്ച് മതമൗലിക വാദികള്‍. കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് മതമൗലിക വാദികള്‍ കൂട്ടത്തോടെ കൈഫിനെതിരെ ട്വിറ്ററിലൂടെ വിമര്‍ശനവുമായി രംഗത്തെത്തിയത്. സ്‌നഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്മസ് ആശംസകള്‍ എന്ന അടിക്കുറിപ്പോടെയാണ് കൈഫ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ക്രിസ്മസ് ഇസ്ലാം വിരുദ്ധമാണെന്നും, ഒരു മുസ്ലിമായ കൈഫ് ക്രിസ്മസ് ആഘോഷിച്ചത് നാണക്കേടുണ്ടാക്കിയെന്നുമുള്ള കമന്റ്‌റുകള്‍ വന്നത്.

https://twitter.com/Younus21/status/945219698072756224

സാന്റാ തൊപ്പി വെച്ച് കുടുംബത്തോടൊപ്പം ക്രിസ്മസ് ട്രീയുടെ അടുത്തിരിക്കുന്ന ചിത്രമാണ് മുഹമ്മദ് സൈഫ് പോസ്റ്റ് ചെയ്തത്. തങ്ങള്‍ തെറ്റായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്, ദൈവത്തില്‍നിന്നും ശാപം കിട്ടി മരിക്കേണ്ടി വരുമെന്നുള്ള കമന്റ്‌റുകളാണ് മതമൗലിക വാദികള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൈഫിനെതിനെ നിരവധി ട്രോളുകളും ഇറങ്ങി കഴിഞ്ഞു.

ഇത് ആദ്യമായല്ല കൈഫ് ഇത്തരം ആക്രമണം നേരിടുന്നത്. ഇതിനു മുന്‍പ് സൂര്യനമസ്‌കാരം ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്തപ്പോഴും ആക്രമണം ഉണ്ടായിരുന്നു. മകനോടൊപ്പം ചെസ്സ് കളിക്കുന്ന ചിത്രവും മതമൗലിക വാദികളെ ഏറെ ചൊടിപ്പിച്ചിരുന്നു.

ക്രിക്കറ്റ് താരങ്ങള്‍ മതമൗലിക വാദികളുടെ ആക്രമണത്തിന് ഇരയാകുന്നത് പുതിയ കാര്യമല്ല. ഒരു മൗലവിയുടെ മകനായിട്ടും ഇര്‍ഫാന്‍ പത്താന്‍ രക്ഷാബന്ധന്‍ ആഘോഷിച്ചതും, ഭാര്യ കൈ മറക്കാത്ത വസ്ത്രം ഇട്ടു നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതും അവരെ ചൊടിപ്പിച്ചിരുന്നു. ഭാര്യ കൈയില്ലാത്ത വസ്ത്രം ധരിച്ചു നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതു കൊണ്ട് തന്നെയാണ് മുഹമ്മദ് സമിയും ആക്രമിക്കപ്പെട്ടത്.