മിക്കി ആർതർ എന്നെ പരസ്യമായി തെറി പറഞ്ഞു, നേരിട്ടത് വലിയ അപമാനം; വെളിപ്പെടുത്തലുമായി സൂപ്പർ താരം

2009-ൽ ഷെയ്ൻ ബോണ്ടിനെയും ഡാനിയൽ വെട്ടോറിയെയും പോലെയുള്ള ആക്രമണത്തിന് എതിരെ ന്യൂസിലൻഡിലെ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി നേടി അന്താരാഷ്ട്ര ക്രിക്കറ്റിൽ വരവറിയിച്ചു ഉമർ അക്മൽ പാകിസ്ഥാന്റെ അടുത്ത വലിയ കാര്യങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടു. എന്നിരുന്നാലും, വലം കൈയൻ ബാറ്റ്മാനെ പിന്നീട് മാച്ച് ഫിക്സിങ് ഉൾപ്പടെ ഉള്ള കാര്യങ്ങൾ ഉൾപ്പടെ പെട്ടതോടെ കാര്യങ്ങൾ ക്രിക്കറ്റ് ജീവിതം അവസാനിച്ചു.

മാധ്യമങ്ങളിലും വിവാദ പ്രസ്താവനകൾ നടത്തിയ അക്മൽ നേരത്തെയും അനധികൃത അഭിമുഖങ്ങൾ നൽകിയതിന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്. മുൻ പാകിസ്ഥാൻ ഹെഡ് കോച്ച് മിക്കി ആർതറിനേയും മുൻ ബൗളിംഗ് പരിശീലകനും പേസ് ഇതിഹാസവുമായ വഖാർ യൂനിസിനേയും രൂക്ഷമായി വിമർശിച്ച അദ്ദേഹം ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറഞ്ഞു.

മിക്കി ആർതറിന് എന്നോട് വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു, എന്നാൽ അന്നത്തെ ടീം മാനേജ്‌മെന്റ് എനിക്കായി ശബ്ദം ഉയർത്തിയില്ല, അവർ ഇന്ന് വരെ മൗനം പാലിച്ചു. എന്നിരുന്നാലും, അദ്ദേഹം എന്നോട് കടുത്ത വാക്കുകൾ ഉപയോഗിച്ചതായി മിക്കി ആർതർ പിന്നീട് സമ്മതിച്ചു,” അക്മൽ ഉദ്ധരിച്ചു. ക്രിക്കറ്റ് പാകിസ്ഥാൻ പറഞ്ഞു.

” ക്രിക്കറ്റിൽ എന്നെ ഒരുപാട് അവഗണിച്ചിട്ടുണ്ട്.” 2016 ലോകകപ്പിൽ ഇമ്രാൻ ഖാനോട് ഇതേക്കുറിച്ച് സംസാരിച്ചെന്നും “എന്നെ മൂന്നാം നമ്പറിൽ അയക്കാൻ ടീം മാനേജ്‌മെന്റിനെ ശുപാർശ ചെയ്യാൻ ഞാൻ ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് ഞാൻ ടോപ്പ് ഓർഡറിന്റെ ഭാഗമാകാത്തതെന്ന് ഇമ്രാൻ ഖാൻ തന്നെ വഖാർ യൂനിസിനോട് ചോദിച്ചു,” അക്മൽ പറഞ്ഞു.

“വഖാർ യൂനിസ് ഒരു ഇതിഹാസ ഫാസ്റ്റ് ബൗളറായിരുന്നു, പക്ഷേ ഒരു പ്രധാന പരിശീലകനെന്ന നിലയിൽ എനിക്ക് അദ്ദേഹത്തെ മനസ്സിലാക്കാൻ കഴിഞ്ഞില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.