ഐപിഎലിൽ എലിമിനേറ്റർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസിന് 20 റൺസിന്റെ വിജയം. ഇതോടെ അടുത്ത നോക്ക് ഔട്ട് മത്സരത്തിൽ പഞ്ചാബ് കിങ്സിനെ മുംബൈ ഇന്ത്യൻസ് നേരിടും. മത്സരത്തിൽ വെടിക്കെട്ട് പ്രകടനമാണ് രോഹിത് ശർമ്മ കാഴ്ച്ച വെച്ചത്. 50 പന്തുകളിൽ നിന്നായി 9 ഫോറും 6 സിക്സുമായി 81 റൺസാണ് താരം നേടിയത്.
തുടക്കം മുതൽ അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ മികച്ച തുടക്കമാണ് ശർമ്മ ടീമിന് നൽകിയത്. മത്സരത്തിൽ രണ്ട് തവണയാണ് രോഹിത് ശർമ്മയുടെ വിക്കറ്റ് വീഴ്ത്തുന്നതിൽ ഗുജറാത്ത് താരങ്ങൾ പരാജയപ്പെട്ടത്. അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വരുൺ ആരോൺ.
വരുൺ ആരോൺ പറയുന്നത് ഇങ്ങനെ:
” രോഹിത് ശർമ്മയ്ക്ക് രണ്ട് ലൈഫ് കിട്ടിയപ്പോൾ നിങ്ങൾ അവന്റെ ഉള്ളിലെ ഡ്രാഗണെ ഉണർത്തി. അദ്ദേഹം നന്നായി ബാറ്റ് ചെയ്തു, പ്രധാനമായും സായി കിഷോറിന്റെ ഓവറിൽ. രോഹിത് ശർമയ്ക്ക് ആരെങ്കിലും ഷോർട് ബോള് എറിയുമോ. അങ്ങനെ ചെയ്താൽ നിങ്ങൾ അപ്പോൾ തന്നെ ദൈവത്തോട് പ്രാത്ഥിച്ചോണം” വരുൺ ആരോൺ പറഞ്ഞു.
Read more
ഇത്തവണ മുംബൈക്കായി ഓപണിംഗിൽ ആദ്യമായി ഇറങ്ങിയ ജോണി ബേർസ്റ്റോയും വെടിക്കെട്ട് പ്രകടനം നടത്തി. താരം 22 പന്തുകളിൽ നിന്നായി 4 ഫോറും 3 സിക്‌സും അടക്കം 47 റൺസാണ് നേടിയത്. കൂടാതെ ഈ സീസണിലെ മുംബൈ ടോപ് സ്‌കോറർ സൂര്യകുമാർ യാദവ് 20 പന്തിൽ 1 ഫോറും 3 സിക്‌സും അടക്കം 33 റൺസും നേടി. പിന്നീട് വന്ന തിലക്ക് വർമ്മ 11 പന്തിൽ 3 സിക്സ് അടക്കം 25 റൺസ് നേടി.