വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെ ടി20യിലൂടെയാണ് അയർലൻഡ് താരം ലിയാം മക്ഗ്രാത്തി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ആദ്യ മത്സരത്തിൽ തന്നെ ഇന്റർനാഷണൽ ടി20 മത്സരങ്ങളിലെ എറ്റവും മോശപ്പെട്ട രണ്ടാമത്തെ സ്പെൽ തൻറെ പേരിലാക്കിയിരിക്കുകയാണ് താരം. മത്സരത്തിൽ 255 റൺസാണ് അയർലൻഡിനെതിരെ വെസ്റ്റ് ഇൻഡീസ് നേടിയത്. ഇതിൽ നാല് ഓവറിൽ 81 റൺസാണ് ലിയാം മക്ഗ്രാത്തി വഴങ്ങിയത്.
ടി20 അരങ്ങേറ്റത്തിൽ എറ്റവും കൂടുതൽ റൺസ് വിട്ടുനൽകിയ ഒരു ബോളറുടെ സ്പെൽ കൂടിയായി മാറി ഇത്. 2021ൽ ബൾഗേറിയക്കെതിരെയുളള മത്സരത്തിൽ നാല് ഓവറിൽ 61 റൺസ് വിട്ടുകൊടുത്ത മൈക്കിൽ ദോർഗൻ എന്ന സെർബിയൻ താരത്തിന്റെ റെക്കോഡാണ് മക്ഗ്രാത്തി മറികടന്നത്. അന്താരാഷ്ട്ര ടി20യിൽ നാല് ഓവറിൽ എറ്റവും കൂടുതൽ റൺസ് വിട്ടുകൊടുത്തത് ഗാമ്പിയ താരം മൂസ് ജോബെർത്താണ്.
Read more
സിംബാബ്വെക്കെതിരെയുളള മത്സരത്തിൽ 93 റൺസാണ് മൂസ് വഴങ്ങിയത്. അതേസമയം വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 256 റൺസ് വിജയലക്ഷ്യത്തിന് മറുപടിയായി 62 റൺസിന് ഓൾഔട്ടാവുകയായിരുന്നു അയർലൻഡ്. ആദ്യ രണ്ട് മത്സരങ്ങളും മഴമൂലം ഉപേക്ഷിച്ചതോടെ മൂന്നാം മത്സരം ജയിച്ച വെസ്റ്റ് ഇൻഡീസ് അയർലൻഡിനെതിരെ പരമ്പര സ്വന്തമാക്കി.