തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം നേടി ഇന്ത്യൻ റാണിമാർ. ഇന്നലെ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ നടന്ന ഫൈനലിൽ 52 റൺസിന് പരാജയപെടുത്തിയായിരുന്നു ഇന്ത്യ കപ്പ് ജേതാക്കളായത്. എന്നാൽ മത്സരം ഇന്ത്യക്ക് അനുകൂലമായത് സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോള്‍വാര്‍ഡിന്റെ വിക്കറ്റ് നേടിയപ്പോഴായിരുന്നു.
ക്രീസിൽ നിലയുറപ്പിച്ച് കളിച്ച ലോറയുടെ വിക്കറ്റ് നേടാൻ ഇന്ത്യക്ക് സാധിച്ചില്ലായിരുന്നെങ്കിൽ മത്സരം കൈവിട്ട് പോകുമായിരുന്നു. 98 പന്തിൽ 11 ഫോറുകളും ഒരു സിക്‌സറും അടക്കം 101 റൺസായിരുന്നു ലോറയുടെ സംഭാവന. ദീപ്‌തി ശർമയുടെ പന്തിൽ ആംജോത്ത് കൗറിന്റെ കൈകളിലേക്ക് വിക്കറ്റ് നൽകിയാണ് ലോറ പുറത്തായത്.
മത്സരത്തിൽ ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടി. ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് 246 റൺസിൽ അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങുകയായിരുന്നു ഇന്ത്യ. ഷെഫാലി വര്‍മ(87), ദീപ്തി ശർമ (58), സ്‌മൃതി മന്ദാന (45) എന്നിവർ തിളങ്ങി. റിച്ച ഘോഷ് (34), ജെമീമ റോഡ്രിഗസ്(24), ഹർമൻപ്രീത് കൗർ(20 ) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.
Read more
ബോളിങ്ങിൽ ഇന്ത്യക്ക് വേണ്ടി ദീപ്തി ശർമ അഞ്ചു വിക്കറ്റും ഷെഫാലി വർമ രണ്ട് വിക്കറ്റും നേടി. ഇന്ത്യൻ വനിതാ ടീമിന്റെ ആദ്യ ഐസിസി ട്രോഫി കൂടിയാണ് ഈ ലോകകപ്പ്.







