രോഗക്കിടക്കയില്‍ കെയ്ന്‍സ് സംസാരിച്ചു; പങ്കുവെച്ചത് യാതനകളുടെ കഥ

ശസ്ത്രക്രിയയ്ക്കുശേഷം തളര്‍ന്ന് കിടപ്പിലായ ന്യൂസിലന്‍ഡ് മുന്‍ ഓള്‍ റൗണ്ടര്‍ ക്രിസ് കെയ്ന്‍സ് ഒടുവില്‍ സംസാരിച്ചു. ആറു മാസമായി കടുത്ത യാതനകളാണ് താന്‍ അനുഭവിക്കുന്നതെന്ന് കെയ്ന്‍സ് പറഞ്ഞു. സിഡ്‌നിയിലെ ആശുപത്രിയില്‍ കഴിഞ്ഞമാസം ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ കെയ്ന്‍സ് നട്ടെല്ലിന് സ്‌ട്രോക്കുണ്ടായതിനെ തുടര്‍ന്ന് തളര്‍ന്ന് കിടപ്പിലാണ്.

ആറു മാസത്തിന് മുന്‍പ് ഹൃദയധമനിയില്‍ ബ്ലോക്ക് കണ്ടത്തി. എനിക്ക് ഒരുപാട് ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. എന്റെ ഹൃദയാരോഗ്യം സംരക്ഷിച്ച സെപ്ഷലിസ്റ്റുകള്‍ക്ക് നന്ദി- കെയ്ന്‍സ് പറഞ്ഞു.

നട്ടെല്ലിനുണ്ടായ സ്‌ട്രോക്കാണ് ഞാന്‍ നേരിട്ട ഏറ്റവും വലിയ സങ്കീര്‍ണമായ അവസ്ഥ. മുന്നോട്ടുള്ള യാത്രയില്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വെല്ലുവിളിയാണ് അതെന്നും കെയ്ന്‍സ് പറഞ്ഞു.