തൊട്ടതെല്ലാം പിഴച്ച് സണ്‍റൈസേഴ്സ്; കാവ്യയെ തല്ലിയും തലോടിയും ആരാധകർ

കഴിഞ്ഞ 19 മത്സരങ്ങളായി ഒന്നിൽപോലും ജയിക്കാൻ ഹൈദരാബാദ് ടീമിനായിട്ടില്ല. 2018 സീസണിലെ ജേതാക്കളായ ടീമിന് എവിടെയാണ് പിഴച്ചതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഒള്ളു-തൊട്ടതെല്ലാം പിഴച്ചു. പ്രഥമ കിരീടം നേടിക്കൊടുത്ത വാർണറെ ഒഴിവാക്കിയത് മുതൽ തുടങ്ങുന്നു. ഒരു സീസണിലെ ഫോമിന്റെ അടിസ്ഥാനത്തിൽ വാർണർക്ക് വിലയിട്ടതിന് ടീമിന് ലീഗിന് മുമ്പേ തിരിച്ചടി കിട്ടി. ലോകകിരീട നേട്ടത്തിൽ കങ്കാരൂ പടയെ എത്തിച്ച വാർണർ “ഇനി ഹൈദെരാബാദിലേക്കില്ല” എന്ന് പറഞ്ഞു. അതോടൊപ്പം സൂപ്പർ ബൗളർ റഷീദ് ഖാനെ വിലയുടെ പേരിൽ ഒഴിവാക്കിയത് തിരിച്ചടിയായി.

ലേല റൂമിലെ തീരുമാനങ്ങളുടെ പേരിൽ ഇപ്പോൾ വിമർശനം കേൾക്കുന്നത് ഹൈദരാബാതിന്റെ ടീം സിഇഒ കാവ്യമാറാനാണ്. കെയ്ന്‍ വില്ല്യംസണ്‍, അബ്ദുല്‍ സമദ്, അഭിഷേക് ശര്‍മ, ഉംറാന്‍ മാലിക്, നിക്കോളസ് പുരന്‍, രാഹുല്‍ ത്രിപാഠി, ഏയ്ഡന്‍ മാര്‍ക്രം എന്നിവരെ ടീമിലെത്തിച്ച ഉടമ നല്ല കളിക്കാരെ പലരെയും മൈൻഡ് പോലും ചെയ്തില്ല. തുക ഉണ്ടായിട്ട് പോലും മികച്ച വിളി ഹൈദരബാദ് ടീമിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.

ടീം ദയനിയമയി തോറ്റതോടെ കാവ്യയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഗാലറിയില്‍ അതീവ നിരാശയായി കാണപ്പെട്ട കാവ്യയുടെ ചിത്രങ്ങളും വീഡിയോകളുമാണ് പ്രചരിക്കുന്നത്. കാവ്യ ഇതിലും കൂടുതര്‍ അര്‍ഹിക്കുന്നുണ്ടെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു. മറ്റു ചിലര്‍ ആശ്വാസ വാക്കുകളുമായെത്തി. ”ടൂര്‍ണമെന്റ് ആരംഭിച്ചിട്ടല്ലേയുള്ളു. ഇനിയും ഒരുപാട് മത്സരങ്ങള്‍ ബാക്കിയുണ്ട്. ലേലത്തില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് നിങ്ങളുടെ തിരഞ്ഞെടുപ്പില്‍ വിശ്വസിക്കൂ.’ഒരു ആരാധിക ട്വീറ്റു ചെയ്തു.

ഈ വർഷത്തെ ഏറ്റവും മോശം സ്‌ക്വാഡ് ഉള്ള ടീമായിട്ടാണ് ഹൈദരാബാദ് വിലയിരുത്തപ്പെടുന്നത്.