സൂര്യകുമാറിന് പകരം സഞ്ജുവിനെ പരിഗണിക്കുന്നത് നന്നായിരിക്കും, എന്നാലും ആ പ്രശ്‌നം നിലനില്‍ക്കും; വിലയിരുത്തലുമായി വസീം ജാഫര്‍

ഓസ്ട്രേലിയയ്ക്കെതിരായ അവസാന ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവിന് പകരം സഞ്ജു സാംസണെ പരിഗണിക്കുന്നത് നന്നായിരിക്കുമെന്ന് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വസീം ജാഫര്‍. എന്നിരുന്നാലും, മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തീപ്പന്തുകളെ നേരിടുന്ന ഏതൊരു ബാറ്റര്‍ക്കും പ്രശ്നങ്ങളുണ്ടാകുമെന്നും ജാഫര്‍ സമ്മതിച്ചു.

സൂര്യകുമാര്‍ യാദവ് നേരിട്ട പുറത്തായ പന്ത് ഏറെ മികച്ചായതിനാല്‍ നാം അദ്ദേഹത്തോട് സഹതപിച്ചേക്കാം. ഒരു ഇടങ്കയ്യന്‍ സീമറില്‍നിന്ന് അത്തരമൊരു പന്ത് നേരിടുന്നത് വെല്ലുവിളി നിറഞ്ഞതാണെന്നതില്‍ സംശയമില്ല. വീണ്ടും, മിച്ചല്‍ സ്റ്റാര്‍ക്ക് ബൗള്‍ ചെയ്യുമ്പോള്‍, അദ്ദേഹം അത് മുന്‍കൂട്ടി കണ്ടിരിക്കണം. അവന്‍ സ്റ്റമ്പുകളെ ആക്രമിക്കുകയും പന്ത് സ്വിംഗ് ചെയ്യുകയും ചെയ്യും.

മൂന്നാം ഏകദിനത്തില്‍ മാനേജ്മെന്റ് അദ്ദേഹത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുമോ എന്ന് കാത്തിരുന്ന് കാണണം, അല്ലാത്തപക്ഷം സഞ്ജു സാംസണിന് അവസരം നല്‍കുന്നത് മോശമായ ഓപ്ഷനല്ല. കാരണം അവസരം ലഭിച്ചപ്പോള്‍ അദ്ദേഹം നന്നായി കളിച്ചു, അവന്‍ മികച്ച കളിക്കാരനാണ്- വസീം ജാഫര്‍ പറഞ്ഞു.

Read more

മുംബൈയിലും വിശാഖപട്ടണത്തും നടന്ന മത്സരങ്ങളില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായതിന് പിന്നാലെയാണ് സൂര്യകുമാര്‍ യാദവ് വിമര്‍ശനത്തിന് വിധേയനായത്. വലംകൈയ്യന്‍ ബാറ്റര്‍ രണ്ട് തവണയും സ്റ്റാര്‍ക്കിന് മുന്നിലാണ് കീഴടങ്ങിയത്. അതിനാല്‍, മൂന്നാം ഏകദിനത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങളുണ്ട്. എന്നിരുന്നാലും മോശം ഫോമിലും താരത്തെ പിന്തുണയ്ക്കുമെന്ന് നിലപാടിലാണ് നായകന്‍ രോഹിത് ശര്‍മ്മ.