നീ ഒക്കെ കളഞ്ഞു കുളിച്ചത് സുവർണാവസരമായിരുന്നു, അതായിരുന്നു മത്സരത്തിന്റെ ഗതി മാറ്റിയത്; പ്രതികരണവുമായി മുൻ സെലക്ടർ

എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റ് വിജയിച്ച ഇംഗ്ലണ്ട് പരമ്പര ഗംഭീരമായി സമനിലയിലാക്കി. ഫോമിലുള്ള ബാറ്റർമാരായ ജോ റൂട്ടും ജോണി ബെയർസ്റ്റോയും അപരാജിത സെഞ്ചുറികൾ നേടിയതോടെ അവർ ടെസ്റ്റിലെ എക്കാലത്തെയും ഉയർന്ന റൺസ് വേട്ടകളിൽ ഒന്നിലൂടെ ഇന്ത്യയെ തോൽപ്പിച്ചു . എഡ്ജ്ബാസ്റ്റണിൽ ഇന്ത്യക്കെതിരെ ആതിഥേയർ 7 വിക്കറ്റിന്റെ തകർപ്പൻ ജയം നേടിയപ്പോൾ ബെയർസ്റ്റോയും റൂട്ടും പുറത്താകാതെ നിന്നു.

മൂന്ന് ദിവസവും ആധിപത്യം ഉണ്ടഫായിരുന്നിട്ടും അവസാന രണ്ട് ദിനനഗളിൽ ബാറ്റിങിലും ബൗളിങ്ങിലും കാണിച്ച അലസതയാണ് ഇന്ത്യക്ക് പാരയായത്. ആധിപത്യം കളഞ്ഞു കുളിച്ച ഇന്ത്യക്ക് എതിരെ വളരെ വലിയ വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.

മുൻ ഇന്ത്യൻ താരവും സെലക്ടറുമായ ജതിൻ പരഞ്ജ്‌പെ പറയുന്നത് അനുസരിച്ച് ഇന്ത്യയുടെ യുവതാരങ്ങളാണ് തോൽവിക്ക് കാരണം, പലരും കിട്ടിയ അവസരം കളഞ്ഞു കുളിക്കുകയാണ് ചെയ്‌തത്‌. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: “ യുവ കളിക്കാർ അവരുടെ സമീപനത്തിൽ അൽപ്പം അശ്രദ്ധരായിരുന്നു, അത് എനിക്ക് അൽപ്പം ആശങ്കാജനകമാണ്. ഇകാരണങ്ങൾ ഇതാകും: ‘ഒന്നുകിൽ നിങ്ങൾ അങ്ങനെ കളിക്കാൻ ആഗ്രഹിക്കുന്നു, അത് സ്വയം പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമാണെന്ന് തോന്നുന്നു, അല്ലെങ്കിൽ നിങ്ങൾക്ക് സാഹചര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നില്ല’. രണ്ടാമത്തേത് വളരെ വളരെ അപകടകരമാണ്. ഈ വ്യക്തതയാണ് രാഹുലും (ദ്രാവിഡും) വിക്രം റാത്തോറും യുവതാരങ്ങളിൽ ഉണ്ടാക്കേണ്ടത്.”

“ആദ്യ ഇന്നിംഗ്‌സിൽ ഗിൽ ബാറ്റ് ചെയ്ത രീതി, 45 മിനിറ്റ് അങ്ങനെ ബാറ്റ് ചെയ്തിരുന്നെങ്കിൽ, അദ്ദേഹം 40 റൺസ് നേടുമായിരുന്നു, ആ സമയം ചിലപ്പോൾ മറ്റൊരു രീതിയിൽ കളി തന്നെ മാറുമായിരുന്നു… ഇത് ഒരു വ്യത്യസ്ത ബോൾ ഗെയിമായിരിക്കും,” പരഞ്ജ്‌പെ പറഞ്ഞു. ക്രിക്കറ്റ് ജേണലിസ്റ്റും അവതാരകനുമായ ജാമി ആൾട്ടർ ഗ്ലാൻസിലെ ചാറ്റ് ഷോയുടെ ഒരു എപ്പിസോഡിനിടെ പറഞ്ഞു.

ഇന്ന് തുടങ്ങുന്ന ടി20 പരമ്പര ജയത്തോടെ തുടങ്ങാനാകും ഇന്ത്യൻ ശ്രമം.