ഇഷാന്ത് ഇപ്പോൾ ടീമിൽ ഉള്ള യുവതാരങ്ങളെക്കാൾ ചെറുപ്പമാണ്, ഞങ്ങളുടെ സൂപ്പർ ബോളർക്ക് പിഴച്ചപ്പോൾ അവൻ തന്നെ വേണ്ടിവന്നു ഞങ്ങളെ രക്ഷിക്കാൻ; ഉള്ളത് പറയാമല്ലോ ആ സമയം ഞാൻ പേടിച്ചു; മത്സരശേഷം തുറന്നുപറഞ്ഞ് വാർണർ

ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റൻസിനെതിരായ 131 റൺസ് വിജയലക്ഷ്യം ഡൽഹി വിജയകരമായി പ്രതിരോധിച്ചപ്പോൾ വെറ്ററൻ പേസർ ഇഷാന്ത് ശർമ്മയും മറ്റ് ഡൽഹി ക്യാപിറ്റൽസ് ബൗളർമാരും അവസരത്തിനൊത്ത് ഉയർന്നു. മത്സരശേഷം വാർണർ തന്റെ ബൗളർമാരെ പ്രശംസിച്ചു, പ്രത്യേകിച്ച് അപകടകാരിയായ രാഹുൽ ടെവാട്ടിയയുടേത് ഉൾപ്പെടെ രണ്ട് നിർണായക വിക്കറ്റുകൾ നേടിയ ഇഷാന്ത് ശർമ്മയെ.

4/11 എന്ന മുഹമ്മദ് ഷമിയുടെ തീപ്പൊരി സ്‌പെല്ലിന് ശേഷം ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് അക്‌സർ പട്ടേൽ- അമൻ സഖ്യത്തിന്റെ ബലത്തിലാണ് മാന്യമായ സ്കോർ എങ്കിലും നേടാനായത്. ഈ സീസണിൽ ഉടനീളം ഡൽഹി ബാറ്റിംഗിനെ വലിയ അപകടങ്ങളിൽ നിന്ന് രക്ഷിച്ച അക്‌സർ പട്ടേലിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്.

ബോളറുമാരെ പ്രശംസിച്ച് വാർണർ പറയുന്നത് ഇങ്ങനെ “പരിക്കിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഖലീൽ മികച്ച പ്രകടനം നടത്തി, ഇഷാന്ത് ഇപ്പോഴും ചെറുപ്പമാണ്. തെവാട്ടിയ കളിക്കുമ്പോൾ ഞാൻ പരിഭ്രാന്തനായിരുന്നു, മുമ്പുംഅത്ഭുതങ്ങൾ കാണിച്ചിട്ടുള്ള ആളാണല്ലോ അദ്ദേഹം . ആൻറിച്ച് ഞങ്ങളുടെ ഏറ്റവും സ്ഥിരതയുള്ള ഡെത്ത് ബൗളറാണ്, പക്ഷേ ഇന്ന് അദ്ദേഹം ഫോമിലേക്ക് ഉയർന്നില്ല. പക്ഷേ, ഇശാന്ത് ഞങ്ങൾക്കായി അത്ഭുതം കാണിച്ചു .” വാർണർ പറഞ്ഞു.

അർദ്ധ നേടിയ അമൻ ഹക്കിം ഖാൻ, 13 പന്തിൽ 23 റൺസെടുത്ത റിപാൽ പട്ടേൽ എന്നിവരെയും വാർണർ മികച്ച പ്രകടനം നടത്തിയതിന് അഭിനന്ദിച്ചു.