ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനെട്ടാം പതിപ്പിൽ ഇതുവരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ആധിപത്യം പുലർത്തുന്നുണ്ട്. പതിനെട്ട് വർഷമായി വിരാട് കോഹ്‌ലി ആർസിബി ടീമിന്റെ ഭാഗമാണ്. മുൻ ആർസിബി നായകന്റെ സാന്നിധ്യം ഫ്രാഞ്ചൈസിക്ക് ഈ കാലഘത്തിൽ കൊടുത്ത ഊർജം അത്രത്തോളം വലുതായിരുന്നു എന്ന് പറയാം.
വൈറ്റ്-ബോൾ ക്രിക്കറ്റിൽ വിരാട് കോഹ്‌ലിയെ സംബന്ധിച്ച് അദ്ദേഹം എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഏകദിന ലോകകപ്പ് (2011), ടി 20 ലോകകപ്പ് (2024), ചാമ്പ്യൻസ് ട്രോഫി (2025) എന്നിവ അദ്ദേഹം നേടിയിട്ടുണ്ട്. എന്നാൽ അദ്ദേഹം കാത്തിരിക്കുന്നത് ആർസിബി ഏറെ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ട്രോഫി നേടി കൊടുക്കാനാണ്. ഐപിഎൽ ട്രോഫി നേടാത്തതിന് വിരാട് കോഹ്‌ലിയും ആർസിബിയും പലപ്പോഴും സോഷ്യൽ മീഡിയയിൽ ധാരാളം ട്രോളുകൾ നേരിടുന്നു.
2009, 2011, 2016 വർഷങ്ങളിൽ ഫൈനലിൽ എത്തിയെങ്കിലും അവർക്ക് അവിടെ ട്രോഫി നേടാനായില്ല. ഈ കാലഘട്ടത്തിൽ എല്ലാം ബാറ്റിംഗ് ഡിപ്പാർട്ടമെന്റ് മികച്ചത് ആയിരുന്നെങ്കിൽ പോലും ബോളിങ് ടീമിനെ പലപ്പോഴും തളർത്തിയിട്ടുണ്ട്. ഐപിഎല്ലിന്റെ എല്ലാ പതിപ്പുകളിലും ഒരു ഫ്രാഞ്ചൈസിയെ പ്രതിനിധീകരിച്ച ഒരേയൊരു കളിക്കാരൻ വിരാട് കോഹ്‌ലി മാത്രമാണ് എന്നൊരു റെക്കോഡും അദ്ദേഹം കൈവശം വെക്കുന്നുണ്ട്.
എന്തായാലും ഇന്ത്യയുടെ ടി 20 , ഏകദിന ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച കോഹ്ലി ഇനി ഏകദിന, ഇന്ത്യൻ പ്രീമിയർ ലീഗ് എന്നിവയും മാത്രമായി ഒതുങ്ങും. കോഹ്‌ലി ഏറെ ആഗ്രഹിക്കുന്ന ഒന്നാണ് ലീഗ് കിരീടം. ഈ നാളുകളിൽ ഏറെ ട്രോളുകൾ കേട്ട ആർസിബി ഈ വര്ഷം കിരീടം നേടുമോ എന്ന ചോദ്യത്തിന് രജത് പട്ടീദാർ പറഞ്ഞത് ഇങ്ങനെ: “നമുക്ക് ഒരു ട്രോഫിയുണ്ട്. അതിന്റെ പേരിൽ ആരും ട്രോളരുത്. വനിതാ ടീം അത് നേടി, അത് ഞങ്ങൾക്ക് ഒരു വലിയ പ്രചോദനമാണ്, ഞങ്ങൾക്ക് ഒരു ട്രോഫിയുണ്ട്, ഞങ്ങൾക്ക് ഒരു ട്രോഫി ഇല്ലെന്ന് ആർക്കും പറയാൻ കഴിയില്ല. നായകൻ ആകുക എന്നത് സന്തോഷം തരുന്ന കാര്യമാണ്. വിരാട് ഭായ്, എബിഡി, ഗെയിൽ എന്നിവർ കാരണം ഞാൻ ഐപിഎൽ കാണാൻ തുടങ്ങിയത്. ആ ടീമിൽ എത്തി എന്നതാണ് ഏറ്റവും വലിയ പ്രചോദനം.”