ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിന് തൊട്ടുമുമ്പ് ഗുരുതരമായ പരിക്കേറ്റിട്ടും 2025 ലെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പ്രകടിപ്പിച്ച പ്രതിരോധശേഷിക്ക് എങ്ങും അഭിനന്ദനങ്ങൾ കിട്ടുകയാണ്. ഓൾറൗണ്ടറുടെ ഇടതു കണ്ണിന് മുകളിൽ ആഴത്തിലുള്ള മുറിവ് പട്ടിട്ടിരുന്നു. ഏഴ് തുന്നലുകൾ വേണ്ടിവന്നിട്ടും അദ്ദേഹം കളിക്കളത്തിലിറങ്ങി മുംബൈയുടെ ആധിപത്യ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.
ഒരു പരിശീലന സെഷനിൽ, പ്രാദേശിക സ്പിന്നറിനെതിരെ പാണ്ഡ്യ സ്വീപ്പ് ഷോട്ട് പരീക്ഷിച്ചു. നിർഭാഗ്യവശാൽ, പന്ത് അദ്ദേഹത്തിന്റെ കണ്ണിനടുത്ത് തട്ടി, അത് ഗുരുതരമായ മുറിവുണ്ടാക്കി. ശേഷം താരത്തിന് വൈദ്യസഹായം ആവശ്യമായി വന്നു. പരിക്ക് ഉണ്ടായിരുന്നിട്ടും, ടീമിന് ഏറ്റവും ആവശ്യം ഉള്ളപ്പോൾ തന്റെ വേദന എല്ലാം മറന്ന് താരം കളത്തിൽ ഇറങ്ങി.
പരിക്ക് പറ്റിയിട്ടും, പാണ്ഡ്യ 23 പന്തിൽ നിന്ന് ഒരു സിക്സും ആറ് ഫോറും ഉൾപ്പെടെ 48 റൺസ് നേടി മത്സരവിജയത്തിന് വഴിയൊരുക്കി. അദ്ദേഹത്തിന്റെ ആക്രമണാത്മക ബാറ്റിംഗ് മുംബൈ ഇന്ത്യൻസിനെ ശക്തമായ സ്കോർ നേടാൻ സഹായിച്ചു, ഇത് രാജസ്ഥാനെ വലിയ സമ്മർദ്ദത്തിലാക്കി.
രാജസ്ഥാന്റെ ഇംപാക്ട് പ്ലെയറായ ശുഭം ദുബെയെ പുറത്താക്കിയ പാണ്ഡ്യ ബോളിങ്ങിലും മികച്ച പ്രകടനം കാഴ്ചവച്ചു. അദ്ദേഹത്തിന്റെ ദൃഢനിശ്ചയം 2016 ൽ വിരാട് കോഹ്‌ലിയുടെ ഐക്കണിക് സെഞ്ച്വറിയെ ഓർമ്മിപ്പിച്ചു, കൈയിൽ എട്ട് തുന്നലുകൾ ഉണ്ടായിരുന്നിട്ടും കോഹ്‌ലി അന്ന് തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സിൽ ഒന്നാണ് കളിച്ചത്.
അതിനിടെ താരത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ എന്നാണ് താരത്തെ കഴിഞ്ഞ ദിവസം ഹർഭജൻ വിശേഷിപ്പിച്ചത്.