സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന പിബികെഎസിനെതിരായ മത്സരത്തിൽ പങ്കെടുക്കാൻ ആർആർ നായകൻ സഞ്ജു സാംസണിന് മെഡിക്കൽ ക്ലിയറൻസ് ലഭിച്ചു. ടീം ക്യാപ്റ്റനെന്ന നിലയിൽ സീസണിൽ ആവർത്തിച്ചുള്ള പരിക്കുകൾ കാരണം അദ്ദേഹം ഏഴ് മത്സരങ്ങൾ മാത്രമാണ് കളത്തിൽ ഇറങ്ങിയത് എന്ന് ശ്രദ്ധിക്കണം. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഡിസിക്കെതിരായ മത്സരത്തിൽ ആർആർ നായകൻ ഇറങ്ങിയിരുന്നു. ബാറ്റിംഗിനിടെ 19 പന്തിൽ നിന്ന് 31 റൺസ് നേടി നിൽക്കെ ബാധിച്ച പരിക്ക് കാരണം പിന്നെ റിട്ടയേർഡ് ഹർട്ട് ആയ സഞ്ജുവിന് പകരം പിന്നെ പരാഗ് ടീമിനെ നയിക്കുക ആയിരുന്നു. സൂപ്പർ ഓവറിൽ ഡിസിയോട് ടീം തോറ്റു.
എന്തായാലും പരിക്കിൽ നിന്ന് തിരുച്ചെത്തിയ സഞ്ജു ടീമിനെ ജയിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഇതിനേക്കാൾ പ്ലേ ഓഫ് എത്താതെ പുറത്തായ ടീം മാനം രക്ഷിക്കാൻ ആണ് ഇറങ്ങുന്നത്. “എന്റെ ഫിറ്റ്നസ് ടെസ്റ്റ് പാസായി, അതുകൊണ്ട് ഞാൻ കളിക്കളത്തിൽ ഉണ്ടാകും. അതെ, ‘നിരാശപ്പെടുത്തൽ’ എന്നത് തീർച്ചയായും ശരിയായ പദമാണെന്ന് ഞാൻ കരുതുന്നു. ഡഗൗട്ടിൽ നിന്ന് മത്സരങ്ങൾ കാണുന്നത് വളരെ ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമാണ്. നിരവധി നിർണായക മത്സരങ്ങൾ എനിക്ക് നഷ്ടമായി, അത് കാര്യങ്ങൾ കൂടുതൽ ദുഷ്കരമാക്കി. മാനസികമായി, ടീം തോൽക്കുന്നത് കാണുന്നതും കളിക്കളത്തിൽ സംഭാവന നൽകാൻ കഴിയാത്തതും ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇതെല്ലാം ഒരു ക്രിക്കറ്റ് കരിയറിന്റെ ഭാഗമാണ്. ഞാൻ അത് എന്റെ മുൻകൈയിൽ എടുത്ത് പോസിറ്റീവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുകയാണ്,” മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ സാംസൺ പറഞ്ഞു.
സഞ്ജു സാംസൺ 7 മത്സരങ്ങളിൽ ആണ് സീസണിൽ ഇറങ്ങിയത്, അതിൽ 30 ൽ കൂടുതൽ ശരാശരിയും 140 സ്ട്രൈക്ക് റേറ്റും സഹിതം 224 റൺസ് നേടി. അർദ്ധസെഞ്ച്വറി നേടിയാണ് സാംസൺ സീസൺ നന്നായി തുടങ്ങിയത്, പിന്നീട് സ്ഥിരതയില്ലാത്ത പ്രകടനം നടത്തി. പരിക്കുമൂലം സാംസൺ പുറത്തായതിന് പിന്നാലെ രാജസ്ഥാൻ റോയൽസിന്റെ പ്രകടനത്തിൽ ഇടിവ് ഉണ്ടായി.