ഹാര്‍ദ്ദിക്കിനെ വിട്ടുകൊടുത്ത് ഗുജറാത്ത് സംരക്ഷിച്ച താരം, ടീമിന്‍റെ വജ്രായുധം!

ഐപിഎല്‍ പുതിയ സീസണിനുള്ള ഒരുക്കങ്ങല്‍ ആരംഭിച്ചപ്പോള്‍ ഏവരെയും ഞെട്ടിച്ചത് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സിലേക്കുള്ള തിരിച്ചുവരവാണ്. തികച്ചും അപ്രതീക്ഷിതമായാണ് ഗുജറാത്ത് ടൈറ്റന്‍സ് തങ്ങളുടെ വിജയ നായകനെ തന്നെ മുംബൈയ്ക്ക് കൈമാറിയത്. പക്ഷേ മുംബൈ ഗുജറാത്തിനോട് ആവശ്യപ്പെട്ട ആദ്യം താരം ഹാര്‍ദിക് അല്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അഫ്ഗാന്‍ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനായിരുന്നു എംഐ ആദ്യം ഗുജറാത്തിനോട് ആവശ്യപ്പെട്ടതെന്ന് മുംബൈ ടീം വൃത്തത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റാഷിദിനുവേണ്ടി 16 കോടി രൂപവരെ മുംബൈ നല്‍കാന്‍ തയ്യാറായെന്നും എന്നാല്‍ താരത്തെ വിട്ടുകൊടുക്കാന്‍ ഗുജറാത്ത് തയ്യാറാകാത്തതോടെയാണ് ഹാര്‍ദിക്കിലേക്ക് മുംബൈയെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നേരത്തെ റാഷിദ് സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിച്ചിരുന്ന സമയത്തും അദ്ദേഹത്തിനായി മുംബൈ ശ്രമിച്ചിരുന്നു. ഇക്കാര്യം ഹൈദരാബാദ് പരിശീലകനായിരുന്ന ടോം മൂഡി തുറന്ന് പറയുകയും ചെയ്തിരുന്നു.

നേരത്തെ തന്നെ റാഷിദ് ഖാനെ സ്വന്തമാക്കാന്‍ മുംബൈ ആഗ്രഹിച്ചിരുന്നു. റാഷിദ് ഖാനെ വിട്ടുനല്‍കണമെന്ന് ഹൈദരാബാദിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്നത് നടന്നില്ല- മൂഡി പറഞ്ഞു.

Latest Stories

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി

നസ്‌ലെന്‍ പോപ്പുലർ യങ് സ്റ്റാർ ആവുമെന്ന് അന്നേ പറഞ്ഞിരുന്നു; ചർച്ചയായി പൃഥ്വിയുടെ വാക്കുകൾ

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് ഒകെ വെറും വേസ്റ്റ്, പുതിയ തലമുറ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കൂ; കാരണങ്ങൾ നികത്തി ദിലീപ് വെങ്‌സർക്കാർ

150 പവനും കാറും വേണം; നവവധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍

തേപ്പ് കിട്ടിയോ? സെയ്ഫിന് ഇതെന്തുപറ്റി? 'കരീന' എന്ന് എഴുതിയ ടാറ്റൂ മായ്ച്ച് താരം! ചര്‍ച്ചയാകുന്നു

IPL 2024: അവൻ ഉള്ളിടത് ഞങ്ങൾ വേണ്ട, മുംബൈ ഇന്ത്യൻസ് പരിശീന സെക്ഷനിൽ നടന്നത് അപ്രതീക്ഷിത സംഭവങ്ങൾ; ഞെട്ടലിൽ ആരാധകർ

തബു ഹോളിവുഡിലേക്ക്; ഒരുങ്ങുന്നത് 'ഡ്യൂൺ പ്രീക്വൽ'

മഞ്ഞപ്പിത്തം; നാല് ജില്ലകളിൽ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്