സഞ്ജു വെടിക്കെട്ടിനെ വെല്ലാന്‍ കഴിയാതെ രാഹുലും പൂരനും, ലഖ്‌നൗവിനെ പിടിച്ചുകെട്ടി റോയല്‍സ് ബോളര്‍മാര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം സീസണിലെ ആദ്യ മത്സരംതന്നെ ഗംഭീരമായി തുടങ്ങി സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സും. ലഖ്‌നൗവിനെതിരായ മത്സരം 20 റണ്‍സിന് സഞ്ജുവും സംഘവും ജയിച്ച് കയറി. രാജസ്ഥാന്‍ മുന്നോട്ട് വെച്ച 194 റണ്‍സിലേക്ക് ബാറ്റ് വീശിയ ലഖ്‌നൗവിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനെ ആയുള്ളു.

41 ബോളില്‍ 64 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നിക്കോളാസ് പൂരനാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. നായകന്‍ കെഎല്‍ രാഹുല്‍ 44 ബോളില്‍ 58 റണ്‍സെടുത്തു. ഡികോക് 4, ദേവ്ദത്ത് പടിക്കല്‍ 0, ദീപക് ഹൂഡ 13 ബോളില്‍ 26, മാര്‍ക്കസ് സ്‌റ്റോയിനിസ് 4 ബോളില്‍ 3, ക്രുണാല്‍ പാണ്ഡ്യ 3* എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

രാജസ്ഥാനായി ട്രെന്റ് ബോള്‍ട്ട് 2 വിക്കറ്റ് വീഴ്ത്തി. ബര്‍ഗര്‍, അശ്വിന്‍, ചഹല്‍, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. റോയല്‍സിനായി സഞ്ജു സാംസണ്‍ അര്‍ദ്ധ സെഞ്ച്വറി നേടി. 52 പന്തുകള്‍ നേരിട്ട് പുറത്താവാതെ 82 റണ്‍സാണ് സഞ്ജു നേടിയത്. ആറ് സിക്സും മൂന്ന് ഫോറും സഹിതമാണിത്.

റിയാന്‍ പരാഗ് 29 ബോളില്‍ 43 റണ്‍സെടുത്തു. യശ്വസി ജയ്‌സ്വാള്‍ 12 ബോളില്‍ 24, ജോസ് ബട്ടലര്‍ 9 ബോളില്‍ 11, ഹെറ്റ്‌മെയര്‍ 7 ബോളില്‍ 5, ധ്രുവ് ജുറേല്‍ 12 ബോളില്‍ സ20 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.