IPL 2024: കോഹ്‌ലിയുടെ പുറത്താകല്‍: ശ്രേയസിനെതിരെ ആഞ്ഞടിച്ച് നവജ്യോത് സിംഗ് സിദ്ദു

കെകെആര്‍-ആര്‍സിബി മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ പുറത്താകല്‍ ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. ഹര്‍ഷിത് റാണയുടെ ഉയര്‍ന്ന ഫുള്‍ ടോസില്‍ ബാറ്റ് വെച്ച് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. നോബോളെന്ന് വിചാരിച്ച് ബോളില്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചപ്പോള്‍ അത് ബോധ്യപ്പെടാതെ കോഹ്‌ലി ഡിആര്‍എസ് എടുത്തു.

ബോള്‍ നേരിടുമ്പോള്‍ വിരാട് ക്രീസിന് പുറത്തായിരുന്നു. നിരവധി തവണ റീപ്ലേകള്‍ നടത്തിയ ശേഷം, ഓണ്‍-ഫീല്‍ഡ് അമ്പയറുടെ തീരുമാനം മൂന്നാം ഉദ്യോഗസ്ഥന്‍ ശരിവച്ചു. കോഹ്ലി ശാന്തത നഷ്ടപ്പെട്ട് അമ്പയറെ അധിക്ഷേപിച്ചു. 7 പന്തില്‍ 2 സിക്‌സും 1 ഫോറും സഹിതം 18 റണ്‍സ് നേടിയ ശേഷം ദേഷ്യത്തോടെ ഡഗൗട്ടിലേക്ക് മടങ്ങി.

നവജ്യോത് സിംഗ് സിദ്ദു, വരുണ്‍ ആരോണ്‍, വസീം ജാഫര്‍, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ ഇത് തെറ്റായ തീരുമാനമാണെന്ന് പറയുകയും അമ്പയര്‍ക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു. സംഭവത്തില്‍ കെകെആര്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ വിമര്‍ശിച്ചു സിദ്ദു കോഹ്ലിയെ തിരിച്ച് വിളിക്കണമായിരുന്നെന്ന് പറഞ്ഞു.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങളിലൊന്നില്‍ എംഎസ് ധോണി ഇയാന്‍ ബെല്ലിനെ തിരിച്ചുവിളിച്ചു. ഐസിസി സ്പിരിറ്റ് ഓഫ് ദ ക്രിക്കറ്റ് അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു. അമ്പയര്‍ക്ക് തെറ്റി, പക്ഷേ ശ്രേയസ് അയ്യര്‍ എവിടെയായിരുന്നു. അവന്‍ ഒരു കോള്‍ എടുക്കണമായിരുന്നു. നിയമം മാറേണ്ടതുണ്ട്. ക്രീസല്ല, കോണ്‍ടാക്റ്റിന്റെ പോയിന്റാണ് ഉദ്യോഗസ്ഥര്‍ പരിഗണിക്കേണ്ടത്- നവജ്യോത് സിംഗ് സിദ്ധു സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.