ഐപിഎല്‍ 2024: ലഖ്നൗവിനെതിരായ തോല്‍വി, കോഹ്‌ലിക്കും മാക്സ്‌വെല്ലിനും സുപ്രധാന മുന്നറിയിപ്പ് നല്‍കി ഡുപ്ലെസിസ്

ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ടോപ് ഓര്‍ഡര്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടതിലെ അസ്വസ്തത പരസ്യമാക്കി ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്. ടോസ് നേടി ലഖ്‌നൗവിനെ ആദ്യം ബാറ്റ് ചെയ്യാന്‍ ക്ഷണിച്ചെങ്കിലും 28 റണ്‍സിന് ആര്‍സിബി മത്സരത്തില്‍ പരാജയപ്പെട്ടു. ഫ്‌ലാറ്റ് ട്രാക്ക് പ്രയോജനപ്പെടുത്താനാണ് ഫാഫ് ആലോചിച്ചതെങ്കിലും എല്‍എസ്ജി ബോളര്‍മാര്‍ വിരാട് കോഹ്ലി, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവരെ പെട്ടെന്ന് പുറത്താക്കി. ഫാഫ് റണ്ണൗട്ടായി പുറത്തായതിനാല്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നതില്‍ പരാജയപ്പെട്ടു.

മായങ്ക് യാദവ് ആര്‍സിബി ബാറ്റര്‍മാരെ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ അനുവദിക്കാതെ മൂന്ന് പ്രധാന വിക്കറ്റുകള്‍ വീഴ്ത്തി ആതിഥേയരെ പൂര്‍ണ്ണമായും മത്സരത്തില്‍ നിന്ന് പുറത്താക്കി. മാക്സ്വെല്ലിനെയും ഗ്രീനെയും രജത് പാട്ടിദാറാനെയും താരം പുറത്താക്കി. മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങില്‍, എല്‍എസ്ജിക്ക് 10-15 റണ്‍സ് കുറവായിരുന്നെങ്കിലും അവര്‍ക്ക് വിജയിക്കാനായതായി ഫാഫ് പറഞ്ഞു.

ലക്ഷ്യം കൈയെത്തും ദൂരത്തായിരുന്നെന്ന് ഞാന്‍ കരുതുന്നു. പവര്‍പ്ലേ ഓവറുകളില്‍ ഞങ്ങള്‍ ഒരുപാട് റണ്‍സ് വഴങ്ങി. പക്ഷേ ബോളര്‍മാര്‍ ഞങ്ങളെ മിഡിലും ഡെത്ത് ഓവറിലും തിരികെ കൊണ്ടുവന്നു. ലഖ്നൗവിനെ 181-ല്‍ ഒതുക്കാനുള്ള മികച്ച ശ്രമമായിരുന്നു അത്. അവര്‍ക്ക് 10-15 റണ്‍സ് കുറവായിരുന്നു.

ഞങ്ങളുടെ ടോപ്പ് ഓര്‍ഡര്‍ വീണ്ടും ബാറ്റുകൊണ്ട് വെടിയുതിര്‍ത്തില്ല, ഞങ്ങള്‍ കളി തോറ്റു. ഡ്രസ്സിംഗ് റൂമില്‍ ധാരാളം വലിയ കഥാപാത്രങ്ങളുണ്ട്. ടീമിന് വേണ്ടിയുള്ള ജോലി പൂര്‍ത്തിയാക്കാന്‍ അവര്‍ കൈകള്‍ ഉയര്‍ത്തേണ്ടിവരും. ശേഷിക്കുന്ന കളികളില്‍ ബാറ്റര്‍മാര്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യേണ്ടി വരും- ഫാഫ് കൂട്ടിച്ചേര്‍ത്തു.