'പ്ലാന്‍ ചെയ്ത പദ്ധതികളില്‍ ഉറച്ചുനില്‍ക്കുന്നില്ല'; മുംബൈ ബോളര്‍മാര്‍ക്ക് എതിരെ ആഞ്ഞടിച്ച് ഷെയ്ന്‍ ബോണ്ട്

ചൊവ്വാഴ്ച ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് (എല്‍എസ്ജി) എതിരായ മത്സരത്തില്‍ പ്ലാനുകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടീമിന്റെ ബൗളിംഗ് യൂണിറ്റിനെ രൂക്ഷമായി വിമര്‍ശിച്ചു ബോളിംഗ് കോച്ച് ഷെയ്ന്‍ ബോണ്ട്. എംഐ ബോളര്‍മാര്‍ ബാറ്റര്‍മാര്‍ക്ക് അടിക്കാന്‍ പാകത്തിന് പന്തുകള്‍ ഇറക്കിയെന്ന് ബോണ്ട് വിമര്‍ശിച്ചു.

എന്നെ സംബന്ധിച്ചിടത്തോളം, ഞങ്ങള്‍ സംസാരിക്കുന്ന പദ്ധതികളില്‍ ഉറച്ചുനില്‍ക്കാത്തതാണ് ഏറ്റവും നിരാശാജനകമായ കാര്യം. മാര്‍ക്കസിനെപ്പോലുള്ള കളിക്കാര്‍ക്കെരെ ഈ വിക്കറ്റില്‍ എന്താണ് ചെയ്യേണ്ടതെന്നും ഞങ്ങള്‍ എവിടെ ബോള്‍ ചെയ്യണമെന്നും ഞങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞിരുന്നു. പക്ഷേ, പ്ലാന്‍ ചെയ്ത പദ്ധതികളില്‍ ഞങ്ങളുടെ ബോളര്‍മാര്‍ ഉറച്ചുനില്‍ക്കുന്നില്ല- ബോണ്ട് കുറ്റപ്പെട്ടുത്തി.

15 ഓവറുകളില്‍ ഞങ്ങള്‍ മികച്ചതായിരുന്നു. ഞങ്ങള്‍ ആഗ്രഹിച്ചത് ഞങ്ങള്‍ എത്തിച്ചു. ഒരു കളിക്കാരന്‍ ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കി. കഴിഞ്ഞ ദിവസം റാഷിദ് ഖാന്‍ ചെയ്തത് അതാണ്. ഞങ്ങള്‍ അതേ തെറ്റുകള്‍ വരുത്തി- ബോണ്ട് കൂട്ടിച്ചേര്‍ത്തു.

അവസാന മൂന്ന് ഓവറില്‍ 54 റണ്‍സാണ് മുംബൈ ബോളര്‍മാര്‍ വഴങ്ങിയത്. ബോളിംഗില്‍ മുംബൈ ഫാസ്റ്റ് ബോളര്‍ ക്രിസ് ജോര്‍ഡന്‍ വന്‍ ദുരന്തമായിരുന്നു. 18ാം ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹം നാലോവറില്‍ വഴങ്ങിയത് 50 റണ്‍സായിരുന്നു.