ഡബ്ല്യു.ഡബ്ല്യു.ഇ യുടെ മുൻ ചെയർമാൻ വിൻസ് മക്മഹോൺ നേരിട്ട് സമീപിച്ചിട്ടും ഡബ്ല്യു.ഡബ്ല്യു.ഇയിൽ പങ്കെടുക്കുന്നതിനുള്ള ഓഫർ താൻ ഒരിക്കൽ നിരസിച്ചുവെന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ട് മുൻ ക്രിക്കറ്റ് താരം ആൻഡ്രൂ ഫ്ലിന്റോഫ്. ദി ഓവർലാപ്പിന്റെ സ്റ്റിക്ക് ടു ക്രിക്കറ്റ് പോഡ്‌കാസ്റ്റിലെ ഒരു അഭിമുഖത്തിലാണ് 2010 ൽ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം തനിക്ക് വന്ന ഓഫറിനെ കുറിച്ച് താരം വൊളിപ്പെടുത്തിയത്.
വിരമിക്കലിന് ശേഷം 2014–15 ബിഗ് ബാഷ് ലീഗ് സീസണിൽ ബ്രിസ്ബേൻ ഹീറ്റിനായി കളിക്കാൻ ഒരു ചെറിയ തിരിച്ചുവരവ് നടത്തിയെങ്കിലും, ക്രിക്കറ്റിനപ്പുറമുള്ള കരിയർ വഴികളെക്കുറിച്ച് ഫ്ലിന്റോഫ് ഇതിനകം തന്നെ ചിന്തിച്ചു തുടങ്ങിയിരുന്നു. ബിഗ് ബാഷ് ലീഗിലേക്ക് തിരിച്ചുവരുന്നതിന് മുമ്പ്, ഫ്ലിന്റോഫ് ഡബ്ല്യു.ഡബ്ല്യു.ഇയിലേക്ക് തിരിയുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു, കൂടാതെ ദി അണ്ടർടേക്കറിനെതിരായ മത്സരങ്ങൾ ഉൾപ്പെടെയുള്ള സാധ്യതയുള്ള കഥാസന്ദർഭങ്ങളെക്കുറിച്ചും റോയൽ റംബിൾ, റെസിൽമാനിയ തുടങ്ങിയ പ്രധാന ഇവന്റുകളിൽ പങ്കെടുക്കുന്നതിനെക്കുറിച്ചും താരം ചർച്ചകൾ നടത്തിയിരുന്നു.
ഞാൻ കുറച്ചു സമയം എടുത്തു, ‘ഇനി എന്ത് ചെയ്യണം?’ എന്ന് ചിന്തിച്ചു. ടിവി ഓഫറുകൾ വന്നു തുടങ്ങി, അത് പ്ലാനിന്റെ ഭാഗമല്ലായിരുന്നു. എന്നാൽ യാദൃശ്ചികമായി ഞാൻ അവിടെ എത്തി. ഡബ്ല്യു.ഡബ്ല്യു.ഇയിൽ ചേരുന്നതിന്റെ അടുത്തുവരെ ഞാൻ എത്തിരുന്നു. പക്ഷേ ബോക്സിംഗ് ഒരിക്കലും ഞാൻ പ്ലാൻ ചെയ്ത ഒന്നായിരുന്നില്ല- ഫ്ലിന്റോഫ് പറഞ്ഞു.
ഡബ്ല്യു.ഡബ്ല്യു.ഇ യെ പരിഗണിക്കുന്നതിനുള്ള പ്രധാന കാരണം വീണ്ടും ഫിറ്റ്‌നസ് ആകുക എന്നതായിരുന്നുവെന്ന് ഫ്ലിന്റോഫ് സമ്മതിച്ചു, കുട്ടിക്കാലത്തെ ഗുസ്തിയോടുള്ള അഭിനിവേശം ഈ പാതയിൽ പര്യവേക്ഷണം നടത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതിൽ പ്രധാന പങ്ക് വഹിച്ചു.
“എനിക്ക് വീണ്ടും ഫിറ്റ്‌നസ് ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എനിക്ക് പ്രചോദനം നൽകാൻ എന്തെങ്കിലും ആവശ്യമായിരുന്നു. കുട്ടിക്കാലത്ത്, ഞാൻ ഒരു വലിയ ഡബ്ല്യു.ഡബ്ല്യു.ഇ ആരാധകനായിരുന്നു. എ ലീഗ് ഓഫ് ദെയർ ഓൺ വിത്ത് സ്കൈയിൽ പ്രവർത്തിക്കുന്നതിനിടയിലാണ് എനിക്ക് അണ്ടർടേക്കറെ നേരിടാമെന്ന ആശയം ഉണ്ടായത്.”
Read more
“ഞാൻ ഈ നിർദ്ദേശം എഴുതി സ്കൈയിൽ അവതരിപ്പിച്ചു. അത് ശ്രദ്ധ പിടിച്ചുപറ്റാൻ തുടങ്ങി. ഞാൻ അറിയുന്നതിനു മുമ്പുതന്നെ, അത് WWE-യിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. പിന്നാലെ എന്നെ അമേരിക്കയിലെ ഡബ്ല്യു.ഡബ്ല്യു.ഇ അക്കാദമിയിലേക്ക് പരിശീലനത്തിനായി കൊണ്ടുപോയി, അവിടെ വെച്ച് ഈ തൊഴിലിന് ആവശ്യമായ ശാരീരിക ബുദ്ധിമുട്ടുകൾ ഞാൻ പെട്ടെന്ന് മനസ്സിലാക്കി. കാരണം മത്സരം കഠിനമായിരുന്നു- ഫ്ലിന്റോഫ് പറഞ്ഞു.







