വിരമിക്കാനൊരുങ്ങി ഇന്ത്യന്‍ സൂപ്പര്‍ പേസര്‍, ഇത് മുംബൈയുടെ നഷ്ടം

2014 നും 2016 നും ഇടയില്‍ 12 ഏകദിനങ്ങളിലും രണ്ട് ടി 20 ഐകളിലും ഇന്ത്യയെ പ്രതിനിധീകരിച്ച പരിചയസമ്പന്നനായ പേസര്‍ ധവാല്‍ കുല്‍ക്കര്‍ണി വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഫെബ്രുവരി 16 ന് ബികെസിയിലെ എംസിഎ ഗ്രൗണ്ടില്‍ ആരംഭിക്കുന്ന അസമിനെതിരായ മുംബൈയുടെ അവസാന രഞ്ജി ട്രോഫി ലീഗ് മത്സരത്തിന് ശേഷം താരം പ്രൊഫഷണല്‍ ക്രിക്കറ്റിനോട് വിടപറയാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്.

കുല്‍ക്കര്‍ണി ഇതുവരെ തന്റെ പദ്ധതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇതറിയാവുന്ന ഒരു എംസിഎ ഉറവിടം ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം ഇക്കാര്യം സ്ഥിരീകരിച്ചു. സ്വിംഗിനും ചലനത്തിനും പേരുകേട്ട കുല്‍ക്കര്‍ണി, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 16 വര്‍ഷത്തെ ശ്രദ്ധേയമായ കരിയര്‍ കുറിച്ചു.

11 Facts about Dhawal Kulkarni - The Limited Overs Specialist

2008-09, 2009-10, 2012-13, 2015-16 എന്നീ നാല് രഞ്ജി ട്രോഫി കിരീട വിജയങ്ങളുടെ ഭാഗമായത് മുംബൈയുടെ ക്രിക്കറ്റ് പാരമ്പര്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ വ്യക്തമാക്കുന്നു. 27.31 ശരാശരിയില്‍ 281 വിക്കറ്റുകള്‍ താരം വീഴ്ത്തി. പന്ത് സ്വിംഗ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവും ബാറ്റ്‌സ്മാന്‍മാരെ സ്ഥിരമായി ബുദ്ധിമുട്ടിക്കുന്നതും അദ്ദേഹത്തെ വര്‍ഷങ്ങളോളം മുംബൈയുടെ സുപ്രധാന സ്വത്താക്കി മാറ്റി.

ലിസ്റ്റ് എ മത്സരങ്ങളില്‍ കുല്‍ക്കര്‍ണി 22.13 ശരാശരിയില്‍ 223 വിക്കറ്റുകള്‍ നേടിയപ്പോള്‍ ടി20യില്‍ 162 മത്സരങ്ങളില്‍ നിന്ന് 27.99 ശരാശരിയില്‍ 154 വിക്കറ്റുകളാണ് കുല്‍ക്കര്‍ണി നേടിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ഇപ്പോള്‍ നിലവിലില്ലാത്ത ഗുജറാത്ത് ലയണ്‍സ് എന്നിവരെയും അദ്ദേഹം പ്രതിനിധീകരിച്ചു.

അന്താരാഷ്ട്ര തലത്തില്‍ വിപുലമായ അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും കുല്‍ക്കര്‍ണിയുടെ സ്വാധീനം പ്രകടമായിരുന്നു. ഏകദിനത്തില്‍, 12 ഏകദിന മത്സരങ്ങളില്‍ നിന്ന് 26.73 ശരാശരിയില്‍ 4/34 എന്ന മികച്ച പ്രകടനത്തോടെ അദ്ദേഹം 19 വിക്കറ്റ് വീഴ്ത്തി. ടി20യില്‍ 18.33 ശരാശരിയില്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.