അവരെ ഒഴിവാക്കി ഇനി ഇന്ത്യ കളിക്കണം, അങ്ങനെ സംഭവിച്ചില്ലെങ്കിൽ ഇന്ത്യ ഗതി പിടിക്കില്ല: സാബ കരിം

മുതിർന്ന പേസർമാരായ മുഹമ്മദ് ഷാമിയും ജസ്പ്രീത് ബുംറയും ഈയിടെ പരിക്കുകളാൽ സ്ഥിരമായി വളയുന്നതിനാൽ തന്നെ ഇന്ത്യ യുവ ഫാസ്റ്റ് ബൗളർമാരെ കൂടുതലായി ഉൾപ്പെടുത്തേണ്ടിവരുമെന്ന് സബ കരിം പ്രസ്താവിച്ചു.

ഇന്ത്യ ന്യൂസ് സ്‌പോർട്‌സിലെ ഒരു ചർച്ചയിൽ, ടീം മാനേജ്‌മെന്റ് യുവാക്കൾക്ക് ഇനിയെങ്കിലും കൂടുതൽ പ്രാധാന്യം നൽകണമെന്ന് സാബ കരിം വിശദീകരിച്ചു.

“പ്രധാന ഫാസ്റ്റ് ബൗളർമാർ പതിവായി പരിക്കേൽക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ്. ഈ കളിക്കാരെ മാത്രം ആശ്രയിക്കുന്ന സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. നമുക്ക് ഫാസ്റ്റ് ബൗളർമാരുടെ ഒരു യുവ ബ്രിഗേഡ് സൃഷ്ടിക്കേണ്ടതുണ്ട്.”

കൂടുതൽ ആക്രമണകാരിയായ ബോളറുമാരുടെ ഒരു സംഘം തന്നെ ഉണ്ടാകണം ഇന്ത്യക്ക്. അത്തരത്തിലുള്ള നാലോ അഞ്ചോ യുവാക്കളെ നിങ്ങൾ തിരഞ്ഞെടുത്തുകഴിഞ്ഞാൽ, അവരെ ശരിയായി കൈകാര്യം ചെയ്യുകയും അവരുടെ ഫിറ്റ്‌നസ് നന്നായി നിരീക്ഷിക്കുകയും ചെയ്യേണ്ടത് എൻസിഎയുടെയും സെലക്ടർമാരുടെയും ടീം മാനേജ്‌മെന്റിന്റെയും ജോലിയാണ്.

ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഷമിയെ ഉൾപ്പെടുത്തിയത് ശ്രദ്ധേയമാണ്. എന്നാൽ, തോളിനേറ്റ പരിക്ക് കാരണം വെറ്ററൻ ഫാസ്റ്റ് ബൗളർക്ക് പുറത്താകേണ്ടി വന്നു.

ഇന്ത്യൻ പേസർമാർക്ക് തുടർച്ചയായി പരിക്കേൽക്കുന്നത് നിരവധി ആരാധകരെ ആശങ്കയിലാക്കിയിട്ടുണ്ട്. 2022 ലെ ഏഷ്യാ കപ്പ്, 2022 ലെ ടി20 ലോകകപ്പ് എന്നിവയുൾപ്പെടെ നിരവധി സുപ്രധാന മത്സരങ്ങൾ പ്രധാന ബോളറുമാർ ഇല്ലാതെയാണ് ഇന്ത്യ കളിച്ചതെന്നും ശ്രദ്ധിക്കണം.”