പ്രതാപം വീണ്ടെടുക്കാന്‍ വിന്‍ഡീസ്; ടി20 പരമ്പരയ്ക്കായി ശക്തന്മാരെ തിരിച്ചെത്തിച്ചു, ഇന്ത്യയ്ക്ക് ഞെട്ടല്‍

വ്യാഴാഴ്ച ട്രിനിഡാഡിലെ തരൗബയില്‍ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ടീമിലില്ലായിരുന്ന സ്റ്റാര്‍ ബാറ്റര്‍ നിക്കോളാസ് പൂരനും ജേസണ്‍ ഹോള്‍ഡറും ടി20 ടീമില്‍ തിരിച്ചെത്തി.

ഞായറാഴ്ച രാത്രി ഡാളസില്‍ നടന്ന മേജര്‍ ലീഗ് ക്രിക്കറ്റ് (എംഎല്‍സി) ഉദ്ഘാടന മേജര്‍ ലീഗ് ക്രിക്കറ്റ് (എംഎല്‍സി) ഫൈനലില്‍ 137 റണ്‍സ് നേടി പുറത്താകാതെ നിന്ന പൂരന്‍ തകര്‍പ്പന്‍ ഫോമിലാണ്. റോവ്മാന്‍ പവലാണ് വെസ്റ്റ് ഇന്‍ഡീസ് ടീമിനെ നയിക്കുക.

ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, കെയ്ല്‍ മയേഴ്‌സ്, ഷായ് ഹോപ്പ്, ഫാസ്റ്റ് ബോളര്‍ ഒഷെയ്ന്‍ തോമസ് എന്നിവരും ടി20 ടീമിലുണ്ട്. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസലിനെയും സ്പിന്നര്‍ സുനില്‍ നരെയ്‌നെയും ഇത്തവണയും ടീമിലേക്ക് പരിഗണിച്ചില്ല.

ട്രിനിഡാഡിലാണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടി20 മത്സരം നടക്കുക. അതിനുശേഷം രണ്ട് മത്സരങ്ങള്‍ ഗയാനയിലും അവസാന രണ്ട് മത്സരങ്ങള്‍ അമേരിക്കയിലെ അമേരിക്കയിലെ ഫ്‌ലോറിഡയിലുള്ള ബ്രോവാഡ് കൗണ്ടി സ്റ്റേഡിയത്തിലും നടക്കും.

ടി20 പരമ്പരക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീം: റോവ്മാന്‍ പവല്‍ (ക്യാപ്റ്റന്‍), കൈല്‍ മേയേഴ്‌സ് (വൈവ്), ജോണ്‍സണ്‍ ചാള്‍സ്, റോസ്റ്റണ്‍ ചേസ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, ഷായ് ഹോപ്പ്, അക്കീല്‍ ഹൊസൈന്‍, അല്‍സാരി ജോസഫ്, ബ്രാന്‍ഡന്‍ കിംഗ്, ഒബെദ് മക്കോയ്, നിക്കോളാസ് പുരാന്‍, റൊമാരിയോ ഷെപ്പേഡ്, ഒഡീന്‍ സ്മിത്ത്, ഒഷാനെ തോമസ്.