'അവന്‍ കുട്ടിയല്ല': ഇന്ത്യന്‍ തോല്‍വിയില്‍ യുവതാരത്തെ കടന്നാക്രമിച്ച് ശാസ്ത്രി

സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീമിനെ ഇന്നിംഗ്സിനും 32 റണ്‍സിനും തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ ടീമിലെ നെഗറ്റീവുകള്‍ തുറന്നുകാട്ടി. ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി നിറഞ്ഞ പിച്ചില്‍ ദക്ഷിണാഫ്രിക്കന്‍ സീമര്‍മാര്‍ സൃഷ്ടിച്ച തീപ്പൊരി ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ഇല്ലായിരുന്നു.

അരങ്ങേറ്റക്കാരന്‍ പ്രസിദ്ധ് കൃഷ്ണ അധികം റണ്‍സ് വഴങ്ങി. ശാര്‍ദുല്‍ താക്കൂറും ഇതില്‍ പിന്നിലായിരുന്നില്ല. ഇന്ത്യന്‍ മുന്‍ കോച്ച് രവി ശാസ്ത്രി താക്കൂറിനെ രൂക്ഷമായി വിമര്‍ശിക്കുകയും അദ്ദേഹം ഒരു കുട്ടിയല്ലെന്ന് പരാമര്‍ശിക്കുകയും ചെയ്തു.

ഇന്ത്യക്ക് അവരുടെ ബോളിംഗ് ആക്രമണത്തില്‍ പരിചയമില്ല. അവര്‍ക്ക് അനുഭവപരിചയമുള്ള രണ്ട് പേരുണ്ട് – ബുംറയും സിറാജും – പക്ഷേ അവര്‍ക്ക് ഷമിയെ നഷ്ടമായി. ശാര്‍ദുല്‍ താക്കൂര്‍ കുട്ടിയല്ല, മറിച്ച് നാലാമത്തെ സീമറാണ്. നിങ്ങള്‍ക്ക് ശരിയായ മൂന്നാം സീമര്‍ ആവശ്യമാണ്, അത് വിദേശത്ത് വലിയ മാറ്റമുണ്ടാക്കുന്നു- ശാസ്ത്രി പറഞ്ഞു.

അതേസമയം, റെഡ് ബോള്‍ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ രഞ്ജി ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശാസ്ത്രി അര്‍ഷ്ദീപിനെ ഉപദേശിച്ചു. ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് ഇടംകൈയ്യന്‍ സീമറിന് ഒരു ചുവടുവയ്പായിരിക്കുമെന്ന് ശാസ്ത്രി വിലയിരുത്തുന്നു.