ഈ 23 വിക്കറ്റ് വീണിരുന്നത് ഇന്ത്യയിലെ ഒരു സ്പിന്‍ വിക്കറ്റില്‍ ആയിരുന്നെങ്കിലോ, എങ്കിലാ നിലവിളി ലോകം മുഴുവന്‍ മുഴങ്ങുമായിരുന്നു

ഒരു വിദേശ പിച്ചില്‍ അവരേ ആദ്യ ദിവസം ചായയ്ക്ക് മുമ്പ് കേവലം55 റണ്‍സിന് ഓളൗട്ട് ആക്കുന്നു തുടര്‍ന്ന് മികച്ച തുടക്കം ലഭിച്ച ശേഷമാണ് ഇത്തരത്തില്‍ ഭാവനാശൂന്യമായ ഔട്ടുകള്‍ പിറന്നത്
ലജ്ജാകരമായ അവസ്ഥ എന്നു പറയേണ്ടി വരും. 153 / 4 അവിടെ നിന്നും ഒരു റണ്‍സ് ചേര്‍ക്കാതെ ഓളൗട്ട് ആവേശത്തിന്റെ എവറസ്റ്റില്‍ നിന്നും കീഴോട്ടുള്ള ഈ പതനം എന്തൊരു വിരോധാഭാസം

അവരുടെ ഇന്നിഗ്‌സില്‍ അവര്‍ എങ്ങനെ കളിച്ചു എന്നതല്ല കാര്യം സമ്പൂര്‍ണ മേല്‍ക്കൈ നേടിയ നമ്മുള്‍ ഒരു 50 റണ്‍സ് കൂടി ചേര്‍ത്തിരുന്നെങ്കില്‍ മേടിച്ചു കക്ഷത്തില്‍ വെച്ചിരുന്ന ഇന്നിഗ്‌സ് തോല്‍വി അതേ നാണയത്തില്‍ തിരിച്ചു നല്‍കാമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ എല്ലാ ബോളിലും ബാറ്റ് വെക്കണമെന്ന് നമ്മുടെ കളിക്കാര്‍ക്ക് തോന്നുന്നു വെന്നത്എന്തിനെന്നു മനസ്സിലാകുന്നില്ല ബോള്‍ ലീവ് ചെയ്യുന്നത് ഇത്തരം പിച്ചില്‍ അനിവാര്യമാണെന്നത് ഇവര്‍ക്ക് എന്തുകൊണ്ട് മനസിസാക്കുന്നില്ല .

ഒരു മികച്ച തുടക്കത്തിനു ശേഷമാണെന്നതാണ് ഇത്രയും പറയാന്‍ കാരണം .ക്ഷമാപൂര്‍വ്വം ക്രീസില്‍ നിലയുറപ്പിച്ചുനിന്നാല്‍ 250 റണ്‍സ് നിസാരമായി എടുക്കാമായിരുന്നു. ഇപ്പോഴും ഒരു ഡൗട്ട് ബിസിസിഐ സെക്രട്ടറി ജെയ്ഷായുടെ ബ്രദര്‍ ഇ ലോ ആണോ ഈ…പ്രസീദ് കൃഷ്ണ. ബൗളിംഗ് വശമില്ല, ബാറ്റിംഗ് അറിയില്ല, ഫീല്‍ഡിങ് തീരെ അറിയില്ല, എങ്കിലും രണ്ടാം ടെസ്റ്റിലും സ്ഥാനം പിടിച്ചു.

എറിഞ്ഞ പുതുമുഖം മുകേഷ് കുമാര്‍ പോലും വിക്കറ്റ് വീഴ്ത്തിയ പിച്ചില്‍ നേരെചൊവ്വേ ഒരു ബോള്‍ എറിയാന്‍ പോലും ആവതില്ല ആ പാവത്തിന്. തുമ്പായേക്കൊണ്ട് കല്ലെടുപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെ. രണ്ടാം ഇന്നിഗ്‌സില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പ്രസീദിനേ ബോളെറിയാന്‍ വിളിക്കാതിരുന്നത് സൗത്താഫ്രിക്കയ്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കും
പ്രസീദ് കൃഷ്ണയ്ക്കും ആശ്വാസകരമായിരുന്നു. രണ്ടു ദിവസം കൊണ്ട് ഈ ടെസ്റ്റ് ക്രിക്കറ്റിന് റിസള്‍ട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം..

ഇന്ത്യയിലെ ഒരു സ്പിന്‍ വിക്കറ്റില്‍ ആദ്യ ദിവസം 23 വിക്കറ്റ് വീണിരുന്നെങ്കില്‍ എന്തായിരിക്കും
ചര്‍ച്ച. ചതിക്കുഴിക്കുഴികുത്തി എന്ന നില വിളി ലോകം മുഴുവന്‍ മുഴങ്ങുമായിരുന്നു. ഇതിപ്പോള്‍ പേസ് വിക്കറ്റ് ആയതിനാല്‍ കുഴപ്പമില്ല, എന്തൊരു വിരോധാഭാസം..

എഴുത്ത്: മുരളി മേലേട്ട്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍