രണ്ടാം സെഷനിൽ പരിക്കേറ്റ ഇന്ത്യൻ പേസർമാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരുടെ ഫിറ്റ്നസ് അപ്‌ഡേറ്റുകൾ പങ്കുവെച്ച് ഇന്ത്യൻ ബോളിംഗ് പരിശീലകൻ മോണി മോർക്കൽ. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ നടന്ന നാലാം ടെസ്റ്റിന്റെ രണ്ടാം ദിവസം ടീമിന് തങ്ങളുടെ ലൈനുകളിൽ ബുദ്ധിമുട്ട് അനുഭവിച്ചെങ്കിലും, പന്തിന്റെ കാര്യത്തിൽ സന്ദർശകർക്ക് മൂന്നാം ഗിനം വളരെ മികച്ച ദിവസമായിരുന്നുവെന്ന് ഇന്ത്യൻ പരിശീലകൻ അഭിപ്രായപ്പെട്ടു.
“മൂന്നാം ദിവസം രാവിലെ സിറാജും ബുംറയും പന്തുമായി പ്രതികരിച്ച രീതി കാണാൻ നല്ലതായി തോന്നി. അതെ, അവിടെ നിന്ന്, അവസരങ്ങൾ സൃഷ്ടിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. ആദ്യ രണ്ട് ദിവസങ്ങളേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചതായി ഞങ്ങൾക്ക് തോന്നി. അച്ചടക്കവും ആ ലൈനുകൾ നിലനിർത്തലും പ്രധാനമായിരുന്നു, അത് ഞങ്ങൾ നേരത്തെ നഷ്ടപ്പെടുത്തിയ ഒന്നായിരുന്നു എന്ന് ഞാൻ കരുതുന്നു.”
“പരിക്കുകളെ കുറിച്ച് പറയുമ്പോൾ, അതെ, നിർഭാഗ്യവശാൽ, രണ്ടാമത്തെ പുതിയ പന്ത് എടുത്തപ്പോൾ, ബുംറ പടികൾ താഴേക്ക് പോകുമ്പോൾ കണങ്കാലില്‍ ചെറിയ രീതിയില്‍ വേദന അനുഭവപ്പെട്ടിരുന്നു. ഗ്രൗണ്ടിലേക്ക് സ്റ്റെപ്പ് ഇറങ്ങിവരുമ്പോള്‍ ബുംറയുടെ കാലൊന്ന് വഴുതുകയാണ് ചെയ്തത്. സിറാജിനും അതുപോലെ തന്നെ സംഭവിച്ചിരുന്നു.”
Read more
“എന്നാല്‍ രണ്ട് പേര്‍ക്കും പരിക്കില്ല. അതുകൊണ്ടാണ് സാധാരണഗതിയില്‍ 140 കിലോ മീറ്ററിന് മുകളില്‍ വേഗത്തില്‍ പന്തെറിയുന്ന ബുമ്രയുടെ വേഗം 130ഉം 120ഉം എല്ലാം ആയി കുറഞ്ഞത്”, മോര്‍ണി മോര്‍ക്കല്‍ പറഞ്ഞു.