'പാകിസ്ഥാനില്‍ ജനിച്ചു വളര്‍ന്ന എനിക്ക് ഒരു കാര്യത്തില്‍ വളരെ നിരാശയുണ്ട്'; ഇമ്രാന്‍ താഹിര്‍

പാകിസ്ഥാന്റെ ദേശീയ ടീമില്‍ കളിക്കാന്‍ കഴിയാത്തതിന്റെ നിരാശ വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിര്‍. പാകിസ്ഥാന്റെ അണ്ടര്‍-19 ടീമിലും ജൂനിയര്‍ ടീമിലും കളിച്ചിട്ടുള്ള താഹിര്‍ 2006-ല്‍ ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറയായിരുന്നു, തുടര്‍ന്ന് താഹിര്‍ 2011- ലെ ലോക കപ്പ് മുതല്‍ ദക്ഷിണാഫ്രിക്കയ്ക്കായ് കളിച്ചു തുടങ്ങി.

“ലഹോറില്‍ ക്രിക്കറ്റ് കളിച്ച് വളര്‍ന്നയാളാണ് ഞാന്‍. എന്നെ രൂപപ്പെടുത്തുന്നതില്‍ ലഹോറിലെ ആ കുട്ടിക്കാലവും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. എന്റെ ജീവിതത്തില്‍ കൂടുതല്‍ കാലം ഞാന്‍ ജീവിച്ചതും കളിച്ചതും പാകിസ്ഥാനിലാണ്. പക്ഷേ, പാകിസ്ഥാനു വേണ്ടി രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കാനായില്ല. അതില്‍ ഏറെ നിരാശയുണ്ട്.”

Imran Tahir celebratory memes are breaking the internet! | Sport

“ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി എനിക്ക് കളിക്കാനായതിന്റെ സമ്പൂര്‍ണ ക്രെഡിറ്റ് എന്റെ ഭാര്യയ്ക്കുള്ളതാണ്. പാകിസ്ഥാന്‍ വിടുന്നത് എന്നെ സംബന്ധിച്ച് കഠിനമായ തീരുമാനമായിരുന്നു. പക്ഷേ, ദൈവാനുഗ്രഹം എനിക്കൊപ്പമുണ്ടായിരുന്നു.” താഹിര്‍ പറഞ്ഞു. താഹിറിന്റെ ഭാര്യ സുമയ്യ ദില്‍ദാര്‍ ദക്ഷിണാഫ്രിക്കയ്ക്കാരിയാണ്.

IPL 2019 - Match 25: RR v CSK
ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 20 ടെസ്റ്റുകളില്‍ നിന്ന് 57 വിക്കറ്റും 107 ഏകദിനങ്ങള നിന്ന് 173 വിക്കറ്റും 38 ടി20 മത്സരങ്ങളില്‍ 63 വിക്കറ്റും താഹിര്‍ നേടിയിട്ടുണ്ട്. 2019-ലെ ലോക കപ്പോടെ ഏകദിനങ്ങളില്‍ നിന്ന് താഹിര്‍ വിരമിച്ചു.