ഷമി മര്യാദക്ക് ആണെങ്കിൽ ഞങ്ങളും അങ്ങനെയാണ്, അല്ലാത്തപക്ഷം...ഷമിയോട് അപകടസൂചന നൽകി അക്രവും മിസ്ബയും

ഞായറാഴ്ച നടന്ന ഐസിസി ടി20 ലോകകപ്പ് 2022 ഫൈനലിൽ പാക്കിസ്ഥാന്റെ തോൽവി നിലവിലെ ക്രിക്കറ്റ് താരങ്ങളും മുൻ ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള വാക് പോരിലേക്ക് നയിച്ചു. ഇംഗ്ലണ്ട് ജയിച്ചതോടെ സെമി ഫൈനൽ തോൽവിക്ക് ട്രോളുകൾ ഏറ്റുവാങ്ങിയ ഇന്ത്യൻ ആരാധകർ ട്രോളുകളുമായി രംഗത്ത് വരുകയും ചെയ്തു എന്നതാണ് ശ്രദ്ധിക്കേണ്ടത്.

മത്സരത്തിന് ശേഷം ശേഷം ഷോയിബ് അക്തർ ട്വിറ്ററിൽ ഒരു ‘ഹൃദയം തകർന്ന രീതിയിൽ ഉള്ള ’ ഇമോജി പോസ്റ്റ് ചെയ്തു. “ക്ഷമിക്കണം സഹോദരാ, ഇതിനെ കർമ്മ എന്ന് വിളിക്കുന്നു” എന്നായിരുന്നു ഷമി അതിന് മറുപടി നൽകിയത്. മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുമായി സാമ ടിവി ചർച്ച ചെയ്തതിനാൽ ഷമിയുടെ ട്വീറ്റ് പാക് മാധ്യമങ്ങൾ ചർച്ചയിൽ മുന്നോട്ട് വെക്കുകയും ചെയ്തു- “ഞങ്ങൾ ക്രിക്കറ്റ് താരങ്ങളാണ്, ഞങ്ങൾ അംബാസഡർമാരും റോൾ മോഡലുകളുമാണ്. ഇങ്ങനെ ഉള്ള ട്വീറ്റുകൾ ഞങ്ങൾ ഒരിക്കലും എഴുതാൻ പാടില്ല.”

വിദ്വേഷം വളർത്തുന്ന കാര്യങ്ങൾ ചെയ്യരുത്. അത്തരം കാര്യങ്ങൾ ചെയ്താൽ നമ്മൾ ചെയ്താൽ മറ്റുള്ളവരിൽ നിന്ന് നമുക്ക് എന്ത് പ്രതീക്ഷിക്കാം. സ്‌പോർട്‌സിലൂടെ ഞങ്ങളുടെ ബന്ധങ്ങൾ മെച്ചപ്പെടുന്നു. ഞങ്ങൾ അവരോടൊപ്പം കളിക്കാൻ ആഗ്രഹിക്കുന്നു, അവർ പാകിസ്ഥാനിൽ കളിക്കുന്നത് കാണാൻ ഞങ്ങൾ ഇഷ്ടപെടുന്നു ,” അഫ്രീദി ചർച്ചയിൽ പറഞ്ഞു.

എന്തായാലും പോര് നിലനില്കുന്നതിനിടെ പ്രതികരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വസീം അക്രം  ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള എല്ലാവരും നിഷ്പക്ഷത പാലിക്കാൻ ശ്രമിക്കണമെന്നും ട്വിറ്ററിൽ ഏറ്റുമുട്ടരുതെന്നും പറഞ്ഞു.

“ഒരു മുൻ ക്രിക്കറ്റ് താരം അല്ലെങ്കിൽ ഇപ്പോഴത്തെ ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിൽ, ഇന്ത്യയെയും പാകിസ്ഥാനെയും ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ ജോലി, ഞങ്ങളുടെ പ്രസ്താവനകളോ ട്വീറ്റുകളോ പോസിറ്റീവായിരിക്കണം. നമ്മൾ നിഷ്പക്ഷത പാലിക്കണം. ഇന്ത്യക്കാർ അവരുടെ രാജ്യത്തെക്കുറിച്ച് ദേശസ്നേഹികളാണ്, എനിക്ക് അതിൽ കുഴപ്പമില്ല, ഞങ്ങൾ നമ്മുടെ രാജ്യത്തെ കുറിച്ച് ദേശസ്നേഹികളാണ്, അതിനിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കരുത്.” അക്രം പറഞ്ഞു.

മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ മിസ്ബ ഉൾ ഹഖും ഇതേക്കുറിച്ച് പ്രതികരിച്ചു: “കുറച്ച് ലൈക്കുകൾക്ക് വേണ്ടി നിങ്ങൾ ഇത് ചെയ്യരുത്. ക്രിക്കറ്റ് താരങ്ങൾ, ഇന്ത്യയിലോ പാകിസ്ഥാനിലോ മറ്റേതെങ്കിലും രാജ്യത്തോ ആകട്ടെ, ഞങ്ങളെല്ലാം ഒരു കുടുംബമാണ്. അതിനാൽ, നമ്മൾ പരസ്പരം ബഹുമാനിക്കുകയും നമ്മുടെ അഭിപ്രായങ്ങൾ ആദരവോടെ നൽകുകയും വേണം. നമുക്കും ഒരു നിശ്ചിത ഉത്തരവാദിത്തമുണ്ട്.”

എന്തായാലും പതിവില്ലാത്ത രീതിയിൽ പാകിസ്ഥാൻ നന്മമരം സമീപനമാണ് പുറത്തെടുക്കിരുന്നത്.