'ഇത്തരം കാര്യങ്ങള്‍ ക്രിക്കറ്റിനു നല്ലതല്ല, ഐ.സി.സി ഇക്കാര്യത്തില്‍ ഇടപെടണം'; ഇന്ത്യയ്‌ക്ക് എതിരെ പരാതിയുമായി ഓസീസ് താരം

നാഗ്പൂരിലെ പിച്ചില്‍ പരിശീലിക്കാനുള്ള ഓസ്‌ട്രേലിയയുടെ തീരുമാനം മുടങ്ങിയതില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഇയാന്‍ ഹീലി. ഓസീസ് ടീം പരിശിലീക്കാനിരിക്കെ ഗ്രൗണ്ടില്‍ വെള്ളമൊഴിച്ചത് മോശമായി പോയെന്നും ഇത്തരം ചെയ്തികള്‍ ക്രിക്കറ്റിന് നല്ലതല്ലെന്നും ഹീലി പറഞ്ഞു.

നാഗ്പൂര്‍ പിച്ചില്‍ പരിശീലിക്കാനുള്ള ഞങ്ങളുടെ പ്ലാന്‍ തകര്‍ത്ത നടപടി വിഷമമുണ്ടാക്കുന്നതാണ്. ഇത്തരം കാര്യങ്ങള്‍ ക്രിക്കറ്റിനു നല്ലതല്ല. ഐസിസി ഇക്കാര്യത്തില്‍ ഇടപെടണം.

പരിശീലനത്തിനായി പിച്ച് വേണമെന്നു അഭ്യര്‍ത്ഥിച്ച ശേഷം അതു നനച്ചത് വളരെ മോശം കാര്യമായിപ്പോയി. ഇത്തരം കാര്യങ്ങള്‍ മാറണം. ഇതു വളരെ പരിതാപകരമായ നീക്കമായിപ്പോയെന്നാണ് എനിക്കു തോന്നുന്നത്- ഹീലി വിമര്‍ശിച്ചു.

Read more

നാഗ്പൂര്‍ ടെസ്റ്റ് മൂന്നാം ദിവസം അവസാനിച്ചതോടെ നാഗ്പൂരിലെ പിച്ചില്‍ പരിശീലിക്കാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചിരുന്നു. എന്നാല്‍ ഗ്രൗണ്ട് സ്റ്റാഫുകള്‍ പിച്ച് നനച്ചതിനു പിന്നാലെ നാഗ്പൂരിലെ പരിശീലനം ഓസ്‌ട്രേലിയയ്ക്ക് വേണ്ടെന്നു വയ്‌ക്കേണ്ടി വരികയായിരുന്നു.