ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് ജയം. ഗുജറാത്ത് ടൈറ്റൻസിനെതിരെ 99 റൺസിനാണ് മുംബൈ വിജയിച്ചത്. മുംബൈക്കായി തിലക് വർമ്മ സെഞ്ചുറി നേടി. വിജയിച്ചെങ്കിലും മുംബൈ ഇപ്പോഴും പോയിന്റ് ടേബിളിന്റെ അടിവാരത്ത് തന്നെയാണ്. വിജയത്തിൽ ആരാധകർ സന്തോഷത്തിലാണെങ്കിലും മറ്റു താരങ്ങളുടെ പ്രകടനത്തിൽ ആരാധകർ നിരാശയിലാണ്.
ഇന്നലെ നടന്ന മത്സരത്തിൽ തിലക് വർമയല്ലാതെ മറ്റൊരു ബാറ്റ്‌സ്മാനും മികച്ച ഇന്നിങ്‌സ് കാഴ്ച വെച്ചിരുന്നില്ല. ബോളിങ്ങിൽ മുംബൈക്കായി നാല് വിക്കറ്റ് നേടിയ അശ്വനി കുമാർ, രണ്ട് വീതം വിക്കറ്റ് നേടിയ അല്ലാഹ് ഗസൻഫർ, മിച്ചൽ സാന്റ്നർ എന്നിവരുടെ പ്രകടനമാണ് ഗുജറാത്തിനെ തകർത്തത്.
45 പന്തിൽ ഏഴ് സിക്‌സറും എട്ട് ഫോറുകളും അടക്കം 101 റൺസാണ് പുറത്താകാതെ തിലക് നേടിയത്. നമാൻ ധിർ 45 റൺസ് നേടി. 32 പന്തിൽ ഒരു സിക്‌സറും അഞ്ച് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. ഡീ കോക്ക് 13 റൺസും ഹാര്‍ദിക് പാണ്ഡ്യ 15 റൺസും നേടി. മത്സരശേഷം തിലക് സംസാരിച്ചു.
Read more
‘ആദ്യത്തെ 20 ബോളുകൾ ഞാൻ നോക്കി കളിച്ചു. പിന്നീട് എനിക്ക് ഇന്ന് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് മനസിലായി. സാഹചര്യം മനസിലാക്കി ടീമിന് എന്താണ് വേണ്ടതെന്ന് നോക്കിയാണ് ഞാൻ കളിച്ചത്. ഞാൻ സ്ഥിരതയോടെ കളിച്ചു. എനിക്ക് വെറൈറ്റി ഷോട്ടുകൾ കളിക്കാൻ സാധിക്കും പക്ഷെ ടീം സമ്മർദ്ദത്തിലായിരിക്കുമ്പോൾ നിങ്ങളുടെ കഴിവുകളെ വിശ്വസിക്കുക എന്നതാണ് ചെയേണ്ടത്, ഇന്ന് അതിനു ഫലം കണ്ടു’ തിലക് പറഞ്ഞു.







