വിശാഖപട്ടണത്ത് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്‌സിലെ ബാറ്റിംഗ് പ്രകടനത്തിൽ ഇന്ത്യൻ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന് അത്ര മതിപ്പില്ലായിരുന്നു. യുവതാരം യശസ്വി ജയ്‌സ്വാൾ ഇരട്ട സെഞ്ച്വറി നേടിയെങ്കിലും മറ്റ് ബാറ്റ്‌സ്‌മാർക്കൊന്നും അദ്ദേഹത്തെ സഹായിക്കാനായില്ല, ആതിഥേയർ 396 റൺസിന് പുറത്തായി. ഇതേ കുറിച്ച് സംസാരിക്കുമ്പോൾ, രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ആദ്യ ഇന്നിംഗ്‌സിൽ 450 റൺസെങ്കിലും സ്കോർ ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടാകാതിരുന്നത് ദ്രാവിഡിനെ നിരാശപ്പെടുത്തി.
ഒരു കളിക്കാരനെയും പേരെടുത്ത് പറയാതെ, ടെസ്റ്റ് ക്രിക്കറ്റ് കണ്ടുപിടിക്കാൻ ഒരാൾക്ക് ഒരുപാട് സമയമില്ലെന്ന് 51-കാരൻ ഡ്രസ്സിംഗ് റൂമിലെ കളിക്കാർക്ക് സന്ദേശം അയച്ചു. ഗില്ലിൻ്റെ 34 റൺസ് ആയിരുന്നു ടീമിലെ രണ്ടാമത്തെ ഉയർന്ന സ്കോർ എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. കളിക്കാർ സാഹചര്യങ്ങൾ മനസിലാക്കി കളിച്ചില്ലെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ശ്രേയസ് അയ്യർ, രജത് പതിദാർ, അക്സർ പട്ടേൽ എന്നിവർക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് വലിയ സ്കോറാക്കി മാറ്റുന്നതിൽ താരങ്ങൾ പരാജയപെട്ടു.
“ഞങ്ങൾ റൺ ഉയർത്തിയില്ല എന്നതാണ് സത്യം. യുവ ബാറ്ററുമാർക്ക് സമയം വേണം എന്നതാണ് സത്യം. എന്നാൽ പഠിച്ചെടുക്കാൻ മാത്രമുള്ള ഒരുപാട് സമയം ഇപ്പോൾ താരങ്ങൾക്ക് ഇല്ല എന്നതാണ് സത്യം” ദ്രാവിഡ് പറഞ്ഞതായി ESPNcriinfo റിപ്പോർട്ട് ചെയ്തു.
Read more
“രണ്ട് ഇന്നിംഗ്സുകളിലും ഞങ്ങൾക്ക് ഒരുപാട് റൺ നേടാൻ ആയില്ല. ഇതിന്റെ ഇരട്ടി റൺ നേടാനുള്ള സാഹചര്യം ഞങ്ങൾക്ക് മുന്നിൽ ഉണ്ടായിരുന്നു. നിങ്ങൾ ടോസ് ജയിക്കുക. ഞങ്ങൾക്ക് ഇരട്ട സെഞ്ച്വറി നേടിയ ഒരു താരമുണ്ടായിരുന്നു. ആ അവസ്ഥയിൽ നിങ്ങൾ 450 റൺ എങ്കിലും നേടണമായിരുന്നു ”അദ്ദേഹം കൂട്ടിച്ചേർത്തു.