ഹൌ മെനി അർഷ്ദീപ് & ജേഴ്‌സി യു ഹാവ്? ദിലീപ് പടത്തിലെ ചോദ്യം പോലെ ട്രോളുകളുമായി ആരാധകർ

തിങ്കളാഴ്ച (ഓഗസ്റ്റ് 1) ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ടി 20 ഐ സമയത്ത് സെന്റ് കിറ്റ്‌സിൽ നടന്ന ലോജിസ്റ്റിക് നാടകങ്ങൾക്കിടയിൽ അർഷ്ദീപ് സിംഗ് ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. 8 മണിക്ക് തുടങ്ങേണ്ട മത്സരം വളരെ വൈകിയാണ് ഇന്നലെ ആരംഭിച്ചത്.

ജഴ്‌സിയുടെ അഭാവം രണ്ട് ഇന്ത്യൻ താരങ്ങളെ അർശ്ദീപിന്റെ അധിക ജേഴ്‌സി ധരിക്കാൻ നിർബന്ധിതരാക്കി. ലോജിസ്റ്റിക് പ്രശ്‌നങ്ങൾ കാരണം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരം മൂന്ന് മണിക്കൂർ വൈകി തുടങ്ങേണ്ട സാഹചര്യത്തിൽ എത്തിയത്. ഇന്ത്യ മത്സരം തോറ്റതിനാൽ ഉറക്കം പോയത് മിച്ചമെന്നാണ് ആരാധകർ പറയുന്നത്.

രോഹിത് ശർമ്മയ്‌ക്കൊപ്പം ഓപ്പൺ ചെയ്യാൻ അർഷ്ദീപ് സിംഗ് ഇറങ്ങിയപ്പോൾ എല്ലാവരും അമ്പരന്നു. യുവതാരത്തിന്റെ ജേഴ്‌സിയണിഞ്ഞത് സൂര്യകുമാർ യാദവാണെന്ന് ആരാധകർ പെട്ടെന്ന് തിരിച്ചറിഞ്ഞു. പിന്നീട്, അവേഷ് ഖാൻ ഇടംകൈയ്യൻ പേസറുടെ അധിക ജഴ്‌സിയിൽ ഒന്ന് ധരിക്കുന്നത് കണ്ടു.

മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ആതിഥേയര്‍ ജയിച്ച് കയറിയത്. സ്‌കോര്‍: ഇന്ത്യ 19.4 ഓവറില്‍ 138നു പുറത്ത്. വെസ്റ്റിന്‍ഡീസ് 19.2 ഓവറില്‍ 5ന് 141. 5 മത്സരങ്ങളുടെ പരമ്പര ഇതോടെ 1-1 ആയി.

മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒരു ഘട്ടത്തിലും സ്‌കോറിങ് വേഗം കൂട്ടാനായില്ല. സൂര്യകുമാര്‍ യാദവ് (6 പന്തില്‍ 11), ശ്രേയസ് അയ്യര്‍ (11 പന്തില്‍10), ഋഷഭ് പന്ത് (12 പന്തില്‍ 24), ഹാര്‍ദിക് പാണ്ഡ്യ (31 പന്തില്‍ 31), രവീന്ദ്ര ജഡേജ (30 പന്തില്‍ 27), ദിനേഷ് കാര്‍ത്തിക് (13 പന്തില്‍ 7) എന്നിങ്ങനെയാണ് ബാറ്റര്‍മാരുടെ സംഭാവന. മൂന്നാം മത്സരം ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് 8ന് ഇതേ വേദിയില്‍ തന്നെ നടക്കും.