ലോകകപ്പില്‍ ഇന്ത്യയുടെ അഭിമാനവും എതിര്‍ ടീമിന്‍റെ പേടിസ്വപ്നവും ഇയാളായിരിക്കും

സിറാജ് നിങ്ങള്‍ ഒരു പ്രതിഭാസമാണ്. ഇന്നത്തെ താങ്കളുടെ പ്രകടനത്തെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് എനിക്ക് അറിയില്ല. എത്ര മനോഹരമായാണ് താങ്കള്‍ ഇന്ന് ഓരോ ഓവറും എറിഞ്ഞത്. ഒരു ഓവറില്‍ 4 വിക്കറ്റ് നേടിയ ശേഷം സിറാജിന്‍റെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു. ആ പുഞ്ചിരി ഏതൊരു ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകന്റെയും ഹൃദയത്തിന്‍ സ്പര്‍ശിക്കുന്നതായിരുന്നു.

മത്സരശേഷം തനിക്ക് ലഭിച്ച മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാര തുക മുഴുവനായും ഗ്രൗണ്ട്‌സ് മെന്നിന് ഉള്ളതാണെന്ന് പ്രഖ്യാപിക്കുന്നു. ഇതെല്ലാം ഹൃദയ സ്പര്‍ശിയായ രംഗങ്ങള്‍ ആയിരുന്നു.
ഇന്ന് അദ്ദേഹം സര്‍വ്വോപരി ഒരു സൂപ്പര്‍ തന്നെ ആയിരുന്നു.

ഇദ്ദേഹത്തിന്റെ ഈ വളര്‍ച്ച ഇന്ത്യയുടെ ഭാവി ക്രിക്കറ്റ് താരങ്ങള്‍ക്ക് ഒരു മോട്ടിവേഷന്‍ തന്നെ ആയിരിക്കും. ഇദ്ദേഹത്തെ ഇത്രത്തോളം വളര്‍ത്താന്‍ സഹായിച്ച വിരാട് കോഹ്ലിയും, ഇന്ന് സിറാജിന്റെ കൃത്യമായി ഉപയോഗിച്ച ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും അഭിനന്ദനം അര്‍ഹിക്കുന്നു.

ഒരു കാര്യം അടിവരയിട്ടു പറയാം. ഈ വരുന്ന വേള്‍ഡ് കപ്പില്‍ ഇന്ത്യന്‍ ബൗളിംഗ് നിരയുടെ കുന്തമുന സിറാജ് തന്നെ. ഈ പ്രകടനം ഇനിയും തുടര്‍ന്ന് വരുന്ന വേള്‍ഡ് കപ്പില്‍ കാണാന്‍ സാധിക്കട്ടെ. ഈ വരുന്ന ലോകകപ്പില്‍ ഇന്ത്യയുടെ അഭിമാനവും, എതിര്‍ ടീമിന്റെ പേടിസ്വപ്നവുമായി മാറാന്‍ സാധിക്കട്ടെ.

എഴുത്ത്: നവനീദ് കരയില്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍