ഹർഷിത് റാണ വേറെ ലെവൽ; ഇംഗ്ലണ്ടിന്റെ തലയെടുത്ത് യുവ താരം; അരങ്ങേറ്റം ഗംഭീരമെന്ന് ആരാധകർ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ അരങ്ങേറ്റ മത്സരത്തിൽ തന്നെ തകർപ്പൻ പ്രകടനം കാഴ്ച വെച്ച് പേസ് ബോളർ ഹർഷിത് റാണ. 7 ഓവറിൽ 53 റൺസ് വഴങ്ങി 1 മെയ്ഡൻ ഓവറും 3 വിക്കറ്റുകളും സ്വന്തമാക്കി. ടി 20 യിൽ ശിവം ദുബൈയ്ക്ക് പകരം എത്തിയപ്പോഴും താരം ഇംഗ്ലണ്ടിന്റെ പ്രധാന വിക്കറ്റുകൾ എടുത്ത് മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ഏകദിനത്തിലും അതേ മികവ് തന്നെയാണ് താരം നടത്തുന്നതും. മത്സരത്തിലെ ആദ്യ ഇന്നിങ്‌സ് അവസാനിച്ചപ്പോൾ ഇംഗ്ലണ്ടിനെ 248 റൺസിന്‌ ഓൾ ഔട്ട് ആക്കാൻ ഇന്ത്യക്ക് സാധിച്ചു.

പക്ഷെ താരത്തിന് നാണകെട്ട ഒരു റെക്കോഡും സ്വന്തം പേരിലായിട്ടുണ്ട്. അരങ്ങേറ്റ മത്സരത്തില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബോളറെന്ന നാണക്കേടാണ് താരത്തിന്റെ തലയിലായത്. കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ സഹതാരമായിരുന്നു ഫില്‍ സാള്‍ട്ടാണ് യുവതാരത്തിന് നാണക്കേട് സമ്മാനിച്ചത്.

ഹർഷിത്ത് എറിഞ്ഞ ആദ്യ ഓവറിൽ 11 റൺസാണ് താരം വഴങ്ങിയത്. രണ്ടാം ഓവറിൽ ഹർഷിത്ത് മെയ്ഡൻ ആക്കുകയും ചെയ്യ്തു. എന്നാൽ താരത്തിന്റെ മൂന്നാം ഓവറിൽ ഫിൽ സാൾട്ട് 26 റൺസാണ് ഹർഷിത്തിനെതിരെ അടിച്ചെടുത്തത്. മൂന്ന് സിക്‌സും രണ്ട് ഫോറും പറത്തിയാണ് ഫില്‍ സാള്‍ട്ട് 26 റണ്‍സടിച്ചത്. എന്നാൽ തൊട്ടടുത്ത പന്തുകളിൽ താരം ബെൻ ഡക്കറ്റിനെ പുറത്താക്കി. കൂടാതെ ഹാരി ബ്രുക്, ലിയാം ലിവിങ്സ്റ്റൺ എന്നിവരെയും പുറത്താക്കി.

Read more