നാഗവല്ലി ബാധ വിട്ടൊഴിഞ്ഞെന്ന് കരുതിയവരെ തിരുത്തി ഹർഷൽ പട്ടേൽ, അഭിഷേക് പോറലിന്റെ അവസാന ഓവർ വെടിക്കെട്ടിൽ മറുപടിയില്ലാത്ത താരം; അവസാന ഓവറിൽ സംഭവിച്ചത് അവിശ്വനീയ സംഭവങ്ങൾ

ഐപിഎൽ ഡൽഹി ക്യാപിറ്റൽസിനെതിരെ പഞ്ചാബ് കിങ്സിന് 175 റൺസ് വിജയലക്ഷ്യം മുന്നോട്ട് വെക്കാനായി. തുടക്കത്തിൽ തകർപ്പൻ വെടിക്കെട്ട് നടത്തിയ ഡൽഹി ഇടക്ക് ഒന്ന് മങ്ങുക ആയിരുന്നു. ബാറ്ററുമാറായുടെ അമിതാവേശം തന്നെയാണ് ഡൽഹിയെ ചതിച്ചത്. വന്നവരും പോയവരും എല്ലാം വലിയ ഷോട്ടിന് ശ്രമിച്ചതിടെയാണ് ഡൽഹിക്ക് പണി കിട്ടിയത്. ഓപ്പണർമാരായ ഡേവിഡ് വാർണറും മിച്ചൽ മാർഷും ചേർന്ന് തകർപ്പൻ തുടക്കം നൽകിയെങ്കിലും മധ്യഓവറിലേക്കെത്തിയപ്പോൾ മത്സരത്തിന്റെ നിയന്ത്രണം ഡൽഹി ഏറ്റെടുത്തു.

എന്നാൽ അവസാന ഒരൊറ്റ ഓവറിൽ കാര്യങ്ങൾ മാറിമറിയുക ആയിരുന്നു. ആദ്യ 3 ഓവറുകൾ അതിമനോഹരമായി എറിഞ്ഞ ഹർഷൽ പട്ടേൽ അവസാന ഒറ്റ ഓവർ കൊണ്ട് വില്ലനായി മാറുക ആയിരുന്നു. കഴിഞ്ഞ സീസൺ വരെ ബാംഗ്ലൂർ ടീമിന്റെ ഭാഗമായി നിന്ന താരം ഈ സീസണിൽ പഞ്ചാബിനൊപ്പം എത്തുക ആയിരുന്നു. 3 ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയ താരം ശേഷം ഒരൊറ്റ ഓവറിൽ വഴങ്ങിയത് 25 റൺസാണ്.

ഇംപാക്ട് താരമായി എത്തിയ അഭിഷേക് പോറൽ അവാസന ഓവറിലാണ് ഡൽഹിയെ വൻ തകർച്ചയിൽ നിന്നും കരകയറ്റിയത്.താരം എറിഞ്ഞ അവസാന ഓവറിൽ മൂന്ന് ഫോറും രണ്ട് സിക്സറുകളും അടക്കമാണ് പോറൽ തകർപ്പൻ അടി നടത്തിയത്. വെറും പത്ത് പന്തിൽ 32 റൺസെടത്ത് പുറത്താകാതെയായിരുന്നു താരത്തിന്റെ ഇന്നിങ്സ്. കളിയുടെ ഒരു ഘട്ടത്തിൽ മോഹിച്ച പോലും സാധികാത്ത സ്കോറിലേക്ക് തങ്ങളെ എത്തിച്ച അഭിഷേകിനൊപ്പം ഡൽഹി നന്ദി പറയേണ്ടത് ഹര്ഷലിനാണ്.

അത്രയും നേരം അതിമനോഹരമായി എറിഞ്ഞ ഹർഷൽ ഒരു നിമിഷം കൊണ്ട് ആർസിബിയിലെ പഴയ കാലം ഓർമിപ്പിച്ചു. തനിക്ക് ഒരു മാറ്റവും വന്നില്ലാലോ എന്നാണ് ആരാധകർ ചോദിക്കുന്നത്. കാലം ഇത്രയുമായിട്ടും ലൈനിലും ലെങ്ങ്തിലും പന്തെറിയാൻ താൻ പഠിച്ചില്ലേ എന്നാണ് ആരാധകർ ചോദിക്കുന്ന കാര്യം.