ഇപ്പോൾ നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളിന് അർഹമായ ഇരട്ട സെഞ്ച്വറി നഷ്ടമായി. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമായുള്ള ആശയക്കുഴപ്പത്തെ തുടർന്ന് ജയ്‌സ്വാൾ റണ്ണൗട്ടായി പുറത്തായി. രണ്ടാം ദിനം 173 റൺസിൽ തന്റെ ഇന്നിംഗ്സ് പുനരാരംഭിച്ച ജയ്‌സ്വാൾ 258 പന്തിൽ 22 ബൗണ്ടറികൾ ഉൾപ്പെടെ 175 റൺസ് നേടി പുറത്തായി.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സിലെ 92-ാം ഓവറിലും രണ്ടാം ഓവറിലുമാണ് സംഭവം നടന്നത്. ജെയ്ഡൻ സീൽസ് ഒരു ഫുൾ ലെങ്ത് പന്ത് എറിഞ്ഞു, ജയ്‌സ്വാൾ അത് മിഡ്-ഓഫിലേക്ക് ഉറപ്പിച്ച് കളിച്ച് സിംഗിൾ വിളിച്ചു. എന്നിരുന്നാലും, ശുഭ്മാൻ ഗിൽ സ്ട്രൈക്കറുടെ എൻഡിലേക്ക് എത്തുന്നതിൽ യാതൊരു താൽപ്പര്യവും കാണിക്കാതെ തിരിഞ്ഞു. ജയ്‌സ്വാൾ അത് വൈകിയാണ് കണ്ടത്. താരം ഗ്രൗണ്ടിന്റെ പകുതിയോളം കവറും ചെയ്തിരുന്നു. അപകടം മനസിലാക്കിയ ജയ്സ്വാൾ ക്രീസിലേക്ക് തിരിച്ചെത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഗിൽ കാണിച്ച മോശമായ പ്രവർത്തി ചോദ്യം ചെയ്ത രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ.
” ജയ്‌സ്വാൾ ബോൾ ഡ്രൈവ് ചെയ്തപ്പോൾ, ശുഭ്മാൻ ഗിൽ അത് കണ്ടു, ഓടി സ്റ്റാർട്ട് ചെയ്യുകയും ചെയ്യ്തു എന്നിട്ടാണ് നോ പറഞ്ഞത്. ജയ്‌സ്വാൾ അടിച്ച ഷോട്ടിന്റെ വേഗത കണ്ടപ്പോൾ, ഗിൽ അതിനെക്കുറിച്ച് ചിന്തിച്ചിരിക്കാം. കോൾ സ്‌ട്രൈക്കറുടെതായിരുന്നു, അദ്ദേഹം അതിനെ പിന്തുണയ്ക്കണമായിരുന്നു, കാരണം പന്ത് കണ്ടതിനുശേഷം അദ്ദേഹം കുറച്ചുകൂടി മുന്നോട്ട് നീങ്ങിയിരുന്നു, അപ്പോഴേക്കും ജയ്‌സ്വാൾ ഒരുപാട് ദൂരം പിന്നിട്ടിരുന്നു. ഗില്ലിന്റെ പിഴവാണ് അത്” സഞ്ജയ് ബംഗാർ പറഞ്ഞു.







