ഞങ്ങൾ രണ്ട് പേരും തമ്മിലുള്ള വിഷയത്തിൽ കയറി നീ എന്തിനാ വെറുതെ.. കോഹ്‌ലിയെ പുകഴ്ത്തി ഗംഭീറിനെ ട്രോളാൻ പോയ രജത് ശർമ്മയെ ട്രോളി ഗൗതം ഗംഭീറിന്റെ തിരിച്ചടി; ഈ അയ്യപ്പനും കോശിയും സീസൺ കഴിഞ്ഞിട്ട് നമുക്ക് മുട്ടാം

വിരാട് കോഹ്‌ലിയും ഗൗതം ഗംഭീറും തമ്മിലുള്ള വഴക്ക് ഉടൻ അവസാനിക്കാൻ പോകുന്നില്ല എന്നുറപ്പാണ്. കൂടുതൽ ആരാധകർ ഉള്ള കോഹ്‌ലിക്ക് തന്നെയാണ് ഗംഭീർ വിഷയത്തിൽ പിന്തുണ കിട്ടുന്നത് എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് സംസാരിച്ച പ്രമുഖരായ പ്രമുഖരും ഇരുവരുടെയും ഭാഗത്ത് തെറ്റുകൾ സംഭവിച്ചിട്ടുണ്ട് എന്ന വാദമാണ് ഉന്നയിച്ചത്. എന്നാൽ അത്തരം അഭിപ്രായങ്ങൾക്ക് ഇടായിപ്പോൾ തനിക്ക് നേരെ ആരോപണങ്ങൾ ഉന്നയിച്ച പ്രശസ്ത മാധ്യമപ്രവർത്തകൻ രജത് ശർമ്മയെ കണ്ടം വഴിയോടിച്ചിരിക്കുകയാണ് ഗംഭീർ. രാജ്യത്തിന്റെ പ്രതികരണങ്ങൾക്കാണ് ട്വീറ്റിലൂടെ ഗംഭീർ മറുപടി നൽകിയത്.

നിരവധി പ്രതികരണങ്ങളുണ്ടായി: അതിലൊന്ന് 2018 മുതൽ 2019 വരെ ഡൽഹി & ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായിരുന്ന ജനപ്രിയ ടിവി വാർത്താ അവതാരകനായ രജത്തിൽ നിന്നാണ് വന്നത്. മറ്റ് ഡിഡിസിഎ അംഗങ്ങൾക്കിടയിലെ നിക്ഷിപ്ത താൽപ്പര്യങ്ങൾ ചൂണ്ടിക്കാട്ടി രജത് സ്ഥാനമൊഴിഞ്ഞു. എന്നാൽ ഡൽഹി & ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്റെ ഓംബുഡ്‌സ്മാൻ അദ്ദേഹത്തിന്റെ അധികാരങ്ങൾ എല്ലാം പുനഃസ്ഥാപിച്ചു. അസോസിയേഷന്റെ ഡയറക്ടർമാർ ഉടൻ തന്നെ ഈ നീക്കത്തെ എതിർത്തു. 2020ൽ രോഹൻ ജെയ്റ്റ്‌ലി ഈ സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എന്നാലും വാർത്ത അവതരണവുമായി സജീവമാണ് താരം.

ഇന്ത്യൻ പാർലമെന്റിൽ തിരഞ്ഞെടുക്കപ്പെട്ട അംഗമായ ഗംഭീറിന്റെ കളിക്ക് ശേഷമുള്ള പെരുമാറ്റത്തെ വാർത്താ അവതാരകനെന്ന നിലയിൽ രജത് വിമർശിച്ചു. തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഗംഭീറിന്റെ ഈഗോ വർധിച്ചിട്ടുണ്ടെന്നും കോഹ്‌ലിയുടെ ജനപ്രീതിയിൽ ഗംഭീർ ആശങ്കാകുലനാണെന്നും അദ്ദേഹം പറഞ്ഞു.

“ഗംഭീർ പ്രകോപിതനായി. തെരഞ്ഞെടുപ്പിൽ മത്സരിച്ച് പാർലമെന്റ് അംഗമായതോടെ ഗംഭീറിന്റെ ഈഗോ കൂടുതൽ വർദ്ധിച്ചു,” ഇന്ത്യ ടിവിയിൽ തത്സമയം രജത് പറഞ്ഞു. “വിരാട് കോഹ്‌ലിയുടെ ജനപ്രീതി ഗംഭീറിനെ എങ്ങനെ ആശങ്കപ്പെടുത്തുന്നു എന്നത് ഗ്രൗണ്ടിൽ വ്യക്തമായി. കോഹ്‌ലി എപ്പോഴും ആക്രമണോത്സുകനായ ഒരു കളിക്കാരനാണ്, ഒരു വിഡ്ഢിത്തവും സഹിക്കില്ല, അതിനാൽ അദ്ദേഹം ഗംഭീറിന് ഉചിതമായ മറുപടി നൽകി.” ഇതാണ് രജത് പറഞ്ഞത്.

എന്നാൽ തന്നെ പുച്ഛിച്ച രജത്തിനുള്ള മറുപടി ഗംഭീറിന്റെ പക്കൽ ഉണ്ടായിരുന്നു. ബുധനാഴ്ച ഗംഭീര് തിരിച്ചടിച്ചു. രജത്തിന്റെ പേര് നേരിട്ട് പറയാതെ അദ്ദേഹം ട്വീറ്റ് ചെയ്തു: “സമ്മർദ്ദം” ചൂണ്ടിക്കാട്ടി ഡൽഹി ക്രിക്കറ്റിൽ നിന്ന് ഒളിച്ചോടിയ മനുഷ്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം പണമടച്ചുള്ള പിആർ വിൽക്കാൻ ഉത്സുകനായെന്ന് തോന്നുന്നു! യഹി കലുഗ് ഹേ ജഹാൻ ‘ഭാഗോഡേ’ അപ്നി അദാലത്ത് ചലതേ ഹേ (ഇത് ആധുനിക യുഗമാണ്, ഓടിപ്പോകുന്നവർ സ്വന്തം കോടതികൾ നടത്തുന്നവരാണ്”.

രജത് ശർമ്മയുടെ ‘ആപ് കി അദാലത്ത്’ (പൊതുജനങ്ങളുടെ കോടതി) എന്ന ടിവി ഷോയെ ട്രോളിയാണ് ഗംഭീറിന്റെ ട്രോൾ എന്ന് വ്യക്തമാണ്.