ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീട ജേതാക്കളെ പ്രവചിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്. ഫൈനലിൽ ഓസ്ട്രേലിയയും ഇന്ത്യയും പരസ്പരം ഏറ്റുമുട്ടും എന്നും ഇന്ത്യ ഒരു റണ്ണിന്റെ ഏറ്റവും ചെറിയ മാർജിനിൽ വിജയിക്കുമെന്നും ക്ലാർക്ക് വിശ്വസിക്കുന്നു.
50 ഓവർ ഐസിസി ടൂർണമെന്റിൽ അവസാനമായി ഇന്ത്യ-ഓസ്ട്രേലിയ ടീമുകൾ ഏറ്റുമുട്ടിയത് 2023 ഏകദിന ലോകകപ്പ് ഫൈനലായിരുന്നു, അവിടെ ഓസ്ട്രേലിയ തകർപ്പൻ വിജയത്തോടെ ഇന്ത്യൻ ഹൃദയങ്ങൾ തകർത്തു. എന്നിരുന്നാലും, ഇത്തവണ മെൻ ഇൻ ബ്ലൂ ജയിച്ചു കയറുമെന്ന് ക്ലാർക്ക് ഉറച്ചു വിശ്വസിക്കുന്നു.
“ഓസ്ട്രേലിയ ഫൈനലിൽ (ചാമ്പ്യൻസ് ട്രോഫി) ഇന്ത്യയ്ക്കെതിരെ കളിക്കുമെന്ന് ഞാൻ കരുതുന്നു. ഓസ്ട്രേലിയ വിജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി നേടാൻ പോകുകയാണെന്ന് ഞാൻ കരുതുന്നു. അവർ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ചതും നമ്പർ വൺ ഏകദിന ടീമുമാണ്. ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും ഉണ്ടാകുമെന്നും ഇന്ത്യ ഒരു റണ്ണിന് വിജയിക്കുമെന്നും ഞാൻ കരുതുന്നു-ക്ലാർക്ക് പറഞ്ഞു.
ക്ലാർക്ക് ഇന്ത്യയുടെ ശക്തികളിലും പോസിറ്റീവുകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു, പ്രത്യേകിച്ച് അവരുടെ സ്പിന്നർമാർ, ദുബായിയുടെ സാഹചര്യങ്ങളിൽ തിളങ്ങുമെന്ന് അദ്ദേഹം കരുതുന്നു. ഇന്ത്യ വിജയിച്ചാൽ ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം രോഹിത് ശർമയായിരിക്കുമെന്ന് പ്രവചിച്ച ക്ലാർക്ക്, താരത്തെ വളരെയധികം പ്രശംസിച്ചു. ചാമ്പ്യൻസ് ട്രോഫിക്ക് തൊട്ടുമുമ്പ് കട്ടക്കിൽ ഇംഗ്ലണ്ടിനെതിരെ അതിവേഗ സെഞ്ച്വറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ അടുത്തിടെ ഫോം വീണ്ടെടുത്തു. മത്സരത്തൽ രോഹിത് നിർണായക പങ്ക് വഹിക്കുമെന്ന് ക്ലാർക്കിന് ഉറപ്പുണ്ട്.
“അവൻ (രോഹിത് ശർമ) ഫോമിലേക്ക് തിരിച്ചെത്തി, അതിൽ സംശയമില്ല. ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുമ്പ് കട്ടക്കിൽ അദ്ദേഹം നേടിയ സെഞ്ച്വറി, അദ്ദേഹം പന്ത് നന്നായി കളിക്കുന്നു. പ്രത്യേകിച്ച് ഇത്തരം സാഹചര്യങ്ങളിൽ അദ്ദേഹത്തിന് ഒരു പ്രധാന പങ്കുണ്ട്. ആ ആക്രമണോത്സുകമായ ഉദ്ദേശ്യത്തോടെ കളിക്കുകയും പവർപ്ലേയിൽ പരമാവധി റൺസ് നേടുകയും വേണം. അവൻ റിസ്ക് എടുക്കാൻ പോകുന്നു, പക്ഷേ അവൻ അത്ര നല്ല കളിക്കാരനാണെന്ന് ഞാൻ കരുതുന്നു. ഇന്ത്യ ചാമ്പ്യൻസ് ട്രോഫി നേടുകയും രോഹിത് ശർമ ഏറ്റവും കൂടുതൽ റൺസ് നേടുകയും ചെയ്താൽ ഞാൻ ആശ്ചര്യപ്പെടില്ല- ക്ലാർക്ക് കൂട്ടിച്ചേർത്തു.







