CT 2025: മുഹമ്മദ് ഷമിക്കെതിരെ അഖിലേന്ത്യ മുസ്ലിം ജമാഅത്ത്, നോമ്പ് എടുക്കാത്ത ഷമി കണക്ക് പറയേണ്ടി വരും: മൗലാന ഷഹാബുദ്ദീന്‍ റസ്വി

ചാമ്പ്യൻസ് ട്രോഫി 2025 ലെ ഫൈനൽ മത്സരത്തിലേക്ക് രാജകീയമായി പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ. ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ന്യുസിലാൻഡാണ്. ടൂർണമെന്റിൽ ഇത് രണ്ടാം തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. മാർച്ച് 9 ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടന്ന മത്സരത്തിൽ പേസ് ബോളർ മുഹമ്മദ് ഷമി നോമ്പ് എടുക്കാതെ വെള്ളം കുടിച്ചതിനു താരത്തിന് നേരെ ഒരുപാട് സൈബർ ആക്രമണം ഉയർന്നിരുന്നു. ഇപ്പോഴിതാ ഷമിക്കെതിരെ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്വി സംസാരിച്ചിരിക്കുകയാണ്.

മൗലാന ഷഹാബുദ്ദീന്‍ റസ്വി പറയുന്നത് ഇങ്ങനെ:

” വ്രതമെടുക്കുക എന്നത് മുസ്ലിമിന്റെ പ്രധാന ഉത്തരവാദിത്വങ്ങളിലൊന്നാണ്. ആരോഗ്യവാനായ ഒരു സ്ത്രീക്കും പുരുഷനും ദൈവം നിർബന്ധമാക്കിയതാണ് അത്. ഇന്നലെ ഒരു പ്രശസ്തനായ ഇന്ത്യൻ ക്രിക്കറ്റ് താരം ഷമി മത്സരത്തിനിടയിൽ വെള്ളം കുടിച്ചു. അദ്ദേഹം കളിക്കുന്നതിനര്‍ഥം ആരോഗ്യവാനാണെന്നാണ്. ആ സമയത്ത് നോമ്പ് എടുക്കാതിരുന്നത് ശരിയായില്ല. തെറ്റായ സന്ദേശമാണ് ഇത് സമൂഹത്തിനും സമുദായത്തിനും നൽകുന്നത്, ഇതിന് താരം ദൈവത്തോട് മറുപടി പറയേണ്ടി വരും” മൗലാന ഷഹാബുദ്ദീന്‍ റസ്വി പറഞ്ഞു.

Read more