സംസ്ഥാനത്ത് ഭരണമാറ്റം വേണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സ്ത്രീകളാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പകൽ സമയങ്ങളിൽ പോലും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. സ്ത്രീകളുടെ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
മഹാഭൂരിപക്ഷം മന്ത്രിമാരും പരാജയപ്പെടും. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളാണ് കേരളത്തെ തകർത്തത്. ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാർ ഉറപ്പായും പരാജയപ്പെടും. മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം കുത്തനെ ഇടിയും. എക്‌സിറ്റ് പോളിൽ ജനവികാരമാണ് പ്രതിഫലിക്കുന്നത്.
യുഡിഎഫ് വിജയിക്കുമെന്ന് ഉറപ്പാണെന്നും മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു. ഉദ്ദേശിച്ചതിനേക്കാൾ കൂടുതൽ സീറ്റുകളിൽ വിജയിക്കാൻ സാധ്യതയുണ്ട്. 80 മുതൽ 100 സീറ്റുകൾ വരെ ലഭിക്കാനാണ് സാധ്യത. 80 സീറ്റുകളിൽ ഉറപ്പായും വിജയിക്കും. 20 സീറ്റുകളിൽ കടുത്ത മത്സരം നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







