ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനെട്ടാം സീസണിൽ ഓർത്തിരിക്കാൻ തക്ക മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ എംഎസ് ധോണിക്ക് കഴിഞ്ഞില്ല. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സിഎസ്‌കെ) നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ് കൈമുട്ടിനേറ്റ പരിക്കിനെ തുടർന്ന് പുറത്തായതിനെത്തുടർന്ന് അവസാന ഒമ്പത് മത്സരങ്ങളിൽ ധോണിയാണ് ക്യാപ്റ്റനായത്. എന്നിരുന്നാലും, ധോണി വന്നിട്ടും ടീമിന് ഗുണം ഒന്നും ഉണ്ടായില്ല.
ഇപ്പോഴിതാ കഴിഞ്ഞ രണ്ട് സീസണുകളിൽ ധോണിയുടെ റൺസിൽ ഭൂരിഭാഗവും ചെന്നൈ തോറ്റ മത്സരത്തിൽ ആണ് പിറന്നതെന്ന് പറഞ്ഞിരിക്കുകയാണ് ആകാശ് ചോപ്ര . സ്പിന്നർമാർക്കെതിരെ ധോണിയുടെ ഉയർന്ന ഡോട്ട്-ബോൾ ശതമാനത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
“കഴിഞ്ഞ കുറച്ച് സീസണുകളിൽ അദ്ദേഹം ലോവർ ഓർഡറിലാണ് ബാറ്റ് ചെയ്തത്. 45 ശതമാനം മത്സരങ്ങളിലും അദ്ദേഹം 8 അല്ലെങ്കിൽ 9 എന്ന നിലയിൽ ബാറ്റ് ചെയ്യാൻ ഇറങ്ങുന്നുണ്ട്. അദ്ദേഹം സിക്സറുകൾ നേടിയിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ റൺസിൽ ഭൂരിഭാഗവും വന്നത് ചെന്നൈ തോറ്റ മത്സരത്തിലാണ് പിറന്നത്” ചോപ്ര സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.
“ചെന്നൈ വിജയങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടില്ല. അദ്ദേഹത്തിന്റെ ഡോട്ട് ബോൾ ശതമാനം 45 ശതമാനമാണ്, അത് ഉയർന്നതാണ്, ആരാധകർ അത് ശ്രദ്ധിക്കേണ്ടതാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
Read more
ഈ സീസണിൽ സ്റ്റമ്പിന് പിന്നിൽ ധോണി പലപ്പോഴും പതറുന്നതും കാണാൻ സാധിച്ചു. 43 കാരനായ ധോണി 2025 ലെ ഐപിഎല്ലിൽ അഞ്ച് ക്യാച്ച് എടുക്കുമ്പോൾ നാല് ക്യാച്ചുകൾ കൈവിട്ടെന്നും ചോപ്ര പരാമർശിച്ചു. “ഒരു വിക്കറ്റ് കീപ്പറെന്ന നിലയിൽ അദ്ദേഹം തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചു, പക്ഷേ കണക്കുക വ്യത്യസ്തമായ കഥ പറയുന്നു. 18-ാം സീസണിൽ കീപ്പർമാരിൽ ഏറ്റവും മോശം ധോണി ആയിരുന്നി. അഞ്ച് ക്യാച്ചുകൾ എടുത്താൽ നാലെണ്ണം അവൻ കൈവിട്ടു ” അദ്ദേഹം ഉപസംഹരിച്ചു.