ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നു.., രാഷ്ട്രീയം വിടാനുള്ള കാരണം വെളിപ്പെടുത്തി അമ്പാട്ടി റായിഡു

രാഷ്ട്രീയം വിടാനുള്ള കാരണം വെളിപ്പെടുത്തി അമ്പാട്ടി റായിഡു. ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (സിഎസ്‌കെ) താരവുമായ അമ്പാട്ടി റായിഡു ശനിയാഴ്ച രാവിലെയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് വിടുന്നതായി എക്സിലൂടെ അറിയിച്ചത്. ഡിസംബര്‍ 28നാണ് താരം വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 10 ദിവസം മാത്രമാണ് ഇത് നീണ്ടുനിന്നത്.

ഐഎല്‍ടി20 ല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കാന്‍ ഒരുങ്ങുന്നതുകൊണ്ടാണ് രാഷ്ട്രീയം വിട്ടതെന്ന് റായിഡും എക്‌സിലൂടെ അറിയിച്ചു. അംഗത്വം എടുത്ത് ഒരാഴ്ചയ്ക്കുള്ളില്‍ ആന്ധ്രാപ്രദേശ് ഭരിക്കുന്ന പാര്‍ട്ടി വിട്ടപ്പോള്‍ അദ്ദേഹം എല്ലാവരെയും അമ്പരപ്പിച്ചിരുന്നു.

ജനുവരി 20 മുതല്‍ ദുബായില്‍ നടക്കുന്ന ഐഎല്‍ടി20 യില്‍ ഞാന്‍ മുംബൈ ഇന്ത്യന്‍സിനെ പ്രതിനിധീകരിക്കും. പ്രൊഫഷണല്‍ സ്പോര്‍ട്സ് കളിക്കുമ്പോള്‍ രാഷ്ട്രീയമായി ബന്ധപ്പെട്ട് നില്‍ക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു- റായിഡു എക്സില്‍ കുറിച്ചു.

മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി, ഉപമുഖ്യമന്ത്രി കെ നാരായണ സ്വാമി, രാജംപേട്ട ലോക്‌സഭാ അംഗം പി മിഥുന്‍ റെഡ്ഡി തുടങ്ങിയ പ്രമുഖര്‍ സാക്ഷിയായതോടെ, കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വൈഎസ്ആര്‍സിപിയുമായുള്ള ബന്ധം താരം ആരംഭിച്ചത്.

അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നല്‍കിയ സംഭാവനകള്‍ക്കും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) പങ്കാളിത്തത്തിനും പേരുകേട്ട അമ്പാട്ടി റായിഡുവിന് വിവിധ സംസ്ഥാന ക്രിക്കറ്റ് ബോഡികളെ പ്രതിനിധീകരിച്ച ചരിത്രമുണ്ട്. രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ സമീപകാല ചുവടുവെപ്പ് അദ്ദേഹത്തിന്റെ ക്രിക്കറ്റിന് ശേഷമുള്ള കരിയറില്‍ ഒരു കൗതുകകരമായ അധ്യായം ചേര്‍ത്തു.