ചതിക്കും വഞ്ചനക്കും ഒരു നിയമമേ ഉള്ളു അത് ഞങ്ങൾ ആയാലും കോഹ്ലി ആയാലും, കോഹ്‌ലിയുടെ കള്ളത്തരം കാരണമാണ് തങ്ങൾ തോറ്റതെന്ന് ബംഗ്ലാദേശ്; അമ്പയർ ആ സമയം കണ്ണടച്ച് നിന്നു

ടി20 ലോകകപ്പിലെ തങ്ങളുടെ രണ്ടാമത്തെ അവസാന ഗ്രൂപ്പ് ഏറ്റുമുട്ടലിൽ ഇന്ത്യ ബംഗ്ലാദേശിനെ 5 റൺസിന് തോൽപിച്ചു സെമി സാധ്യതകൾ സജീവമാക്കി. ഇത് രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ഇപ്പോൾ ഗ്രൂപ്പ് 2 ലെ ടേബിൾ ടോപ്പർമാരാണെന്ന് ഉറപ്പാക്കി. എന്നിരുന്നാലും, റൺസ് സൂചിപ്പിക്കുന്നത് പോലെ ഒട്ടും എളുപ്പം ആയിരുന്നില്ല ഇന്ത്യയുടെ ജയം എന്നതാണ് വസ്തുത.

ലിറ്റൻ ദാസ് എന്ന മിടുക്കനായ ബാറ്റ്റ്‌സ്മാന്റെ ചിറകിലേറിയയിരുന്നു ബംഗ്ലാദേശിന്റെ തുടക്കം മുതലുള്ള കുതിപ്പ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. മഴക്ക് ശേഷം പുത്തൻ ഉണർവിൽ കുതിച്ച ഇന്ത്യയെയാണ് ഇന്നലെ നമ്മൾ കണ്ടത്. മഴക്ക് ശേഷം പൂർണമായി ഉണങ്ങാത്ത ഗ്രൗണ്ടിലാണ് മത്സരം നടന്നതെന്നും റൺ നേടാൻ ഇത് ഞങ്ങളുടെ ബാറ്റ്‌സ്മാന്മാരെ സഹായിച്ചില്ലെന്നും ഒകെ പറഞ്ഞ് ബംഗ്ലാദേശ് ആരാധകർ തോൽ‌വിയിൽ പഴിചാരുമ്പോൾ ഏറ്റവും കൂടുതൽ ബംഗ്ലാദേശ് ആരാധകർ വിമർശിക്കുന്നത് കോഹ്‍ലിയെയായണ്. , ‘വ്യാജ ത്രോ’യ്ക്ക് ഇന്ത്യയെ എങ്ങനെ ശിക്ഷിക്കണമെന്ന് എതിരാളികൾ അവകാശപ്പെടുന്നു. ഐസിസിയുടെ നിയമമനുസരിച്ച്, ‘ഒരു ബാറ്ററെ കബളിപ്പിച്ചതിന്’ അഞ്ച് റൺസ് പെനാൽറ്റിയായി നൽകപ്പെടുന്നു, അങ്ങനെ സംഭവിച്ചാൽ മത്സരം സമനില ആകുമായിരുന്നു.

മത്സരം അവസാനിച്ചതിന് ശേഷം ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ പറഞ്ഞു, ഫീൽഡിലെ ഒരു പ്രധാന സംഭവം അമ്പയർ അവഗണിച്ചതെങ്ങനെയെന്ന്, അത് തങ്ങൾക്ക് മത്സരം ജയിക്കാമായിരുന്നു. “ഞങ്ങൾ എല്ലാവരും കണ്ടത് നനഞ്ഞ ഗ്രൗണ്ടാണെന്ന്,” നൂറുൽ പറഞ്ഞു, “ഒടുവിൽ, ഞങ്ങൾ ഈ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, കോഹ്ലി എറിഞ്ഞ വ്യാജ ത്രോഡ അമ്പയർ കണ്ടത് പോലുമില്ല . ഇത് അഞ്ച് റൺസ് പെനാൽറ്റി ആകാമായിരുന്നു. അത് ഞങ്ങൾക്ക് തന്നില്ല. പക്ഷേ, നിർഭാഗ്യവശാൽ, അതും യാഥാർത്ഥ്യമായില്ല.

അഡ്‌ലെയ്ഡ് ഓവലിൽ ബംഗ്ലാദേശിന്റെ ചേസിങ്ങിന്റെ ഏഴാം ഓവറിൽ ലിറ്റൺ ദാസ് അക്‌സർ പട്ടേലിന്റെ ഡീപ് ഓഫ് സൈഡ് ഫീൽഡിലേക്ക് പന്ത് എത്തിയപ്പോഴാണ് അദ്ദേഹം പരാമർശിച്ച സംഭവം നടന്നത്. അർഷ്ദീപ് സിംഗ് ത്രോ അയച്ചപ്പോൾ, പോയിന്റിൽ നിന്നിരുന്ന കോഹ്‌ലി – പന്ത് തന്റെ കൈയിൽ ഉള്ളപോലെ ത്രോഡ ചെയ്യുന്നതായി കാണാമായിരുന്നു . ആ സമയത്ത്, ഓൺ-ഫീൽഡ് അമ്പയർമാരായ മറെയ്‌സ് ഇറാസ്‌മസും ക്രിസ് ബ്രൗണും നടപടിയെടുക്കാത്തതിനാൽ അത് ഫീൽഡിൽ ശ്രദ്ധിക്കപ്പെടാതെ പോയി, ബംഗ്ലാദേശ് ബാറ്റർമാർ – മറുവശത്ത് നജ്മുൽ ഹൊസൈൻ ഷാന്റോയും അത് ചൂണ്ടിക്കാണിച്ചില്ല.

എന്തായാലും വലിയ വിവാദമാണ് ഈ സംഭവം സൃഷ്ടിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ആ 5 റൺസ് വിജയത്തിന് തടസമായതിനാൽ തന്നെ.