വിക്കറ്റ് ടേക്കർ എന്ന നിലയിൽ മാത്രം അറിയപ്പെടുന്ന ചഹലിന് പകരം നല്ലത് ആ പിശുക്കൻ ആയിരുന്നു, എല്ലാത്തിന്റെയും കൂടെ ടി20 യിൽ ടെസ്റ്റ് കളിക്കുന്ന സൂപ്പർതാരം കൂടി ചേർന്നപ്പോൾ തോൽവി പൂർണം

Murali Melettu

ഇൻഡ്യ പാക്കിസ്ഥാൻ മത്സരത്തിനു മുമ്പ് ടോസ് നഷ്ടപ്പെട്ട അവസ്ഥയിൽ യുഎഇ ഗ്രൗണ്ടിൽ പാക്കിസ്ഥാനായിരുന്നു മേൽക്കൈ അതു പാക്കിസ്ഥാൻ നടപ്പാക്കി വിജയിച്ചു ഭാഗ്യവും അവരുടെ കൂടെ നിന്നു രണ്ടാം ഓവറിൽ പാക്കിസ്ഥാൻ ടോപ്പ് സ്കോറർ റിസ്വാൻ ഹാർദ്ദികിൻ്റെ ത്രോ കൊണ്ടിരുന്നെങ്കിൽ കഥമാറുമായിരുന്നു.

ശരിക്കും രവീന്ദ്ര ജഡേജ എന്ന മാച്ച് വിന്നറുടെ അഭാവം ബൗളിംഗ് ഫീൽഡിങ് മേഖലകളിൽ പ്രതിഫലിച്ചു നാല് ബൗളേഴ്സ് 40 റൺസിനുമേൽ വഴങ്ങിയതിലൂടെയാണ് നമ്മൾ കളിതോറ്റത് ജഡേജ ഉണ്ടായിരുന്നു എങ്കിൽ ഫീൽഡിൽ റൺസേവിലൂടെ ബൗളിംഗിലൂടെ ഗ്രൗണ്ടിൽ നിറസാന്നിദ്ധ്യമാകുമായിരുന്നു അതു ടീമിനുണ്ടായ നഷ്ടമാണ്.

ടൂർണമെന്റ് തുടങ്ങുംമുമ്പേ ഞാൻ പറഞ്ഞതിൽ ഉറച്ചുനില്ക്കുന്നു വിക്കറ്റ് ടേക്കിർ ബൗളർ എന്നനിലയിൽ ടീമിൽ എടുക്കുന്ന ചഹലിനു പകരം റൺസ് വിട്ടുകൊടുക്കാതെ ബൗൾചെയ്യുന്ന ആർ അശ്വിൻ ആയിരിക്കും നിർണ്ണായക കളികളിൽ നല്ല ഓപ്ഷൻ ജഡേജ ഇല്ലാത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും ചഹാൽ ഫീൽഡിൽ ശോകമാകുന്നതും ഒരു റൺസ് ആ ഫീൽഡിൽ രണ്ടുറൺസാകുന്നതും റൺസേവുചെയ്യേണ്ടകളികളിൽ നിർണ്ണായകമാകുന്നു.

ഒരുചരിത്രം പറയാം ധോണി ക്യാപ്റ്റനായിരിക്കുമ്പോൾ പരമാവധി ഭുവനേശ്വർ കുമാറിന്റെ ഓവർ 15 ഓവറുകൾക്കുള്ളിൽ തീർക്കും സ്വിങ് ഷോർട്ട് ബോളുകളാണ് ഭുവനേശ്വർ ഉപയോഗിക്കുക യോർക്കർ അപൂവ്വമായേ ഉപയോഗിക്കൂ 19 ാം ഓവറിൽ വഴങ്ങിയ 19 റൺസ് നമ്മുടെ തോൽവി പൂർണ്ണമാക്കി
ഇന്നലത്തെ അവസ്ഥയിൽ അർഷ്ദീപിന് ഒരു 10 റൺസ് ബാലൻസ് ഉണ്ടായിരുന്നു എങ്കിലും ചിലപ്പോൾ ജയിക്കുമായിരുന്നു.

ജഡേജയ്ക്കുപകരം വന്ന ഹൂഡയ്ക്ക് ഒരോവർ കൊടുത്തു നോക്കാമായിരുന്നു എങ്കിൽ നല്ലുവാങ്ങിയവരിൽ ആരുടെയെങ്കിലും ഓവർ കുറയുമായിരുന്നു ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ശർമ്മ ഒരുപാട് സംഘർഷം അനുഭവിക്കുന്നതും കാണാമായിരുന്നു കെ എൽ രാഹുൽ ഒരിക്കലും ഒരു വൈസ് ക്യാപ്റ്റൻ എന്നനിലയിൽ രോഹിത് ശർമ്മയ്ക്ക് സഹായം ആകുന്നില്ല.  ഹാർദ്ദിക് പാണ്ഡ്യയാണ് ബെറ്റർ ഇന്നലെ ഹാർദ്ദിക് ബാറ്റിംഗ് ബൗളിംഗ് മേഖലയിൽ ശോഭിക്കാതിരുന്നതും തോൽവിയുടെ ഘടകങ്ങളിൽ ഒന്നാണ്.

ഇവയെല്ലാം ചേർന്നുള്ളതാണ് ഇന്നലത്തെ തോൽവി . എൻ്റെ മറ്റൊരു അഭിപ്രായം ഋഷഭ് പന്ത് ടെസ്റ്റ് വൺഡേ കളിൽ ടി20 ക്രിക്കറ്റ് കളിക്കുന്നു ഒർജിനൽT20 യിൽ അതു കാണാറില്ല T 20 യിൽ പലപ്പോഴും ടീമിനൊരുഭാരമാണ് പന്ത്. സഞ്ജു സാംസൺ നല്ലൊരു ഓപ്ഷനാണ് ആരോട് പറയാൻ ആരുകേൾക്കാൻ . ഇതിനിടയിലും എടുത്തു പറയേണ്ടത് വിരാട് കോഹ്‌ലി വീണ്ടും ടീമിന്റെ ബാറ്റിംഗ് നട്ടെല്ലായി തിരികെവരുന്നു എന്നതാണ് ലോകം  ഇവിടം കൊണ്ട് അവസാനിക്കുന്നില്ല സൂപ്പർ ഫോറിൽ ഇനിയുള്ള രണ്ടുമാച്ചുകളിൽ ജയിച്ചു ടീം ഇൻഡ്യ തിരിച്ചുവരും.

ഫൈനലിൽ പാക്കിസ്ഥാനുമായി മുഖാമുഖം വിണ്ടും എത്തുമ്പോൾ ഇതിനുള്ള മറുപടി അവിടെ കൊടുക്കാം
കമോൺ ഇൻഡ്യ.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ