എല്ലാ കാലത്തും സെന്റിമെന്റും പറഞ്ഞ് ഇരിക്കാൻ പറ്റുമോ, ഐ.പി.എൽ ജയിക്കണമെങ്കിൽ കിളവന്മാരെ എടുത്ത് പുറത്തുകളയണം ; സൂപ്പർ താരങ്ങളെ കുറിച്ച് ഹർഭജൻ

മിനി ലേലത്തിന് മുന്നോടിയായി കീറൺ പൊള്ളാർഡിനെ വിട്ടയച്ച് മുംബൈ ഇന്ത്യൻസ് എടുത്ത തീരുമാനം മികച്ചതായിരുന്നു എന്ന് പറയുകയാണ് ഹർഭജൻ സിംഗ്. കഴിഞ്ഞ കുറേ വർഷങ്ങളായി ടീമിന്റെ പ്രധാന ഭാഗമായിരുന്ന പല വിജയങ്ങളിലും പൊള്ളാർഡ് 2010 മുതൽ മുംബൈ ഇന്ത്യൻ ഫ്രാഞ്ചൈസിയുടെ ഭാഗമാണ്. പല കിരീട വിജയത്തിലും നിർണായക പങ്ക് വഹിച്ച താരം കഴിഞ്ഞ സീസണിൽ നടത്തിയത് ശരാശരിയിലും താഴെയുള്ള പ്രകടനമാണ്.

കഴിഞ്ഞ സീസണിൽ മുംബൈക്ക് വേണ്ടി 11 മത്സരങ്ങളിൽ നിന്ന് 107.46 സ്‌ട്രൈക്ക് റേറ്റിൽ 144 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 14 മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങൾ മാത്രം നേടി പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്ത മുംബൈ ഈ സീസണിൽ ആഗ്രഹിക്കുന്നത് വലിയ മാറ്റമാണ്. ക്വിന്റൺ ഡി കോക്കിനെയും ട്രെന്റ് ബോൾട്ടിനെയും വിട്ടയക്കുകയും അവരെക്കാൾ മുൻഗണന നൽകി തിരഞ്ഞെടുത്ത പൊള്ളാർഡ് ഒന്നും ചെയ്യാനാകാതെ നിന്നതോടെ കാര്യങ്ങൾ കൈവിട്ട് പോയി.

മുംബൈക്ക് ഇത്തരം ഒരു തീരുമാനം എടുക്കുന്നത് ബുദ്ധിമുട്ട് ആണെന്ന് അറിയാമെന്നും എന്നാൽ ഭാവി മുന്നിൽകണ്ട് അത് വേണമെന്നും ഭാജി പറയുന്നു.

” പൊള്ളാർഡിനെ റിലീസ് ചെയ്യുന്നത് മുംബൈ ഇന്ത്യൻസിന് വളരെ ബുദ്ധിമുട്ടാണെന്ന് ഞാൻ കരുതുന്നു. അവൻ വർഷങ്ങളായി അവിടെയുണ്ട്. എന്നാൽ അതെ, നിങ്ങൾക്ക് ഇത്തരം തീരുമാനം എടുക്കേണ്ട സമയമാണ്. ഇതാണ് ശരിയായ സമയം . പൊള്ളാർഡിന് ചെയ്യാൻ കഴിയുന്നത് പോലെ തിളങ്ങാൻ സാധിക്കുന്ന ഒരു താരത്തെ മുംബൈ കണ്ടെത്തണം ,” ഹർഭജൻ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നവംബർ 15 വരെ നിലനിർത്തിയ കളിക്കാരുടെ അന്തിമ പട്ടിക നൽകാനുള്ള സമയപരിധി ബിസിസിഐ നീട്ടിയിട്ടുണ്ട് . ഇത്തവണ, ഓരോ ടീമിനും 15 കളിക്കാരെ വരെ നിലനിർത്താം, ബാക്കിയുള്ള 10 പേരെ വിട്ടയക്കണം. എന്നിരുന്നാലും, കഴിഞ്ഞ വർഷം, ടീമിന്റെ വലുപ്പം പരമാവധി 25 ആയി സജ്ജീകരിച്ചപ്പോൾ ഒരു ടീമിലെആവശ്യമായ എണ്ണം 18 ആയിരുന്നു.