ബി.സി.സി.ഐ ആരെയും പേടിക്കാതെ ശക്തമായ നിലപടുകൾ എടുക്കണം, കാർക്കശ്യത്തോടെ പറയുമ്പോൾ ചിലർക്ക് ഇഷ്ടമാകില്ലായിരിക്കും; എന്നാലും ആവശ്യം നമ്മുടെയാണെന്ന് കരുതി അത് പറയണം; ബി.സി.സി.ഐക്ക് ഉപേദശവുമായി രവി ശാസ്ത്രി; സംഭവം ഇങ്ങനെ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനൽ ഐ‌പി‌എൽ 2023 ഫൈനൽ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ആരംഭിക്കും, ഇന്ത്യൻ ടീം ഇതിനകം തന്നെ പരിക്കിന്റെ ആശങ്കകളിൽ ബുദ്ധിമുട്ടുന്നതിനാൽ ബിസിസിഐ ചില തീരുമാനങ്ങൾ എടുക്കേണ്ടതായിട്ടുണ്ട്. സാഹചര്യങ്ങൾ ഇങ്ങനെ ആയതിനാൽ തന്നെ ബിസിസിഐഐപിഎൽ ഫ്രാഞ്ചൈസികളോട് സംസാരിക്കേണ്ടതുണ്ടെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ഹെഡ് കോച്ചുമായ രവി ശാസ്ത്രി വിശ്വസിക്കുന്നു.

“ഐ‌പി‌എൽ സമയത്ത് ചില താരങ്ങളുടെ കാര്യത്തിൽ ബിസിസിഐ കടുപ്പമേറിയ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് ടീമുകളോട് ആ താരങ്ങളെ ഞങ്ങൾക്ക് ടീമിൽ വേണ്ടതുള്ളതുകൊണ്ട് നിങ്ങൾ അവനെ കളിപ്പിക്കരുതെന്ന് പറയണം. ശാസ്ത്രി ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. ദോഹയിലെ ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് (എൽഎൽസി).

റിഷഭ് പന്ത്, ശ്രേയസ് അയ്യർ, ജസ്പ്രീത് ബുംറ എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്ഫൈനലിന് മുമ്പ് കൂടുതൽ താരങ്ങൾക്ക് പരിക്കിന്റെ പ്രശ്നങ്ങൾ ഇല്ലെന്ന് ബിസിസിഐ ഉറപ്പാക്കണം.”

“താരങ്ങൾ കളിക്കുന്ന മത്സരങ്ങളുടെ എണ്ണം വർദ്ധിച്ചു . വിശ്രമ കാലയളവ് കുറയുന്നു, ഇവിടെയാണ് താരങ്ങൾ അവരുടെ കരിയറിന്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്.” തന്റെ കാലത്ത് ഇത്രയും മത്സരങ്ങൾ ഇല്ല എന്നതിനാൽ തന്നെ കളിക്കാർക്ക് എട്ട് മുതൽ പത്ത് വർഷം വരെ ക്രിക്കറ്റ് അനായാസം കളിക്കാൻ കഴിഞ്ഞിരുന്നുവെന്ന് ശാസ്ത്രി അവകാശപ്പെട്ടു.