ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള കളിക്കാരെ ഉൾപ്പെടുത്തി ബാബർ അസം തന്റെ ടി20 ലോക ഇലവനെ തിരഞ്ഞെടുത്തു. ഫോർമാറ്റിൽ വിരാട് കോഹ്‌ലിയും ജസ്പ്രീത് ബുംറയും മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ബാബർ അവരെ തന്റെ ടീമിൽ പരിഗണിച്ചില്ല. അതിനാൽ തന്നെ ബാബറിന്റെ ലോക ഇലവന് വിമർശനങ്ങളും കിട്ടുന്നുണ്ട്
ടി 20 യിൽ അന്താരാഷ്ട്ര കരിയറിൽ 4188 റൺസ് നേടിയ വിരാടിന് ടീമിൽ ഇടം നേടാനായില്ല. വിരാട് സാധാരണ ഇറങ്ങുന്ന മൂന്നാം നമ്പറിൽ ബാബർ, ഫഖർ സമാനെ തിരഞ്ഞെടുത്തു. രോഹിത് ശർമ്മയും മുഹമ്മദ് റിസ്വാനും ആണ് ടീമിന്റെ ഓപ്പണർമാർ. രോഹിത് ശർമ്മ 151 ഇന്നിംഗ്‌സുകളിൽ നിന്ന് അഞ്ച് സെഞ്ച്വറിയും 52 അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 4231 റൺസ് നേടിയപ്പോൾ 93 ടി20 ഇന്നിംഗ്‌സുകളിൽ നിന്ന് റിസ്വാൻ 3414 റൺസ് നേടിയിട്ടുണ്ട്.
ജോസ് ബട്‌ലർ (3535 റൺസ്), ഡേവിഡ് മില്ലർ (2591 റൺസ്), മാർക്കോ ജാൻസെൻ (166 റൺസും 16 വിക്കറ്റും) എന്നിവരാണ് തുടർന്നുള്ള മൂന്ന് സ്ഥാനങ്ങളിൽ. റാഷിദ് ഖാൻ (161 വിക്കറ്റ്) മാത്രമാണ് ടീമിലെ ഏക സ്പിന്നർ. പാറ്റ് കമ്മിൻസ് (66 വിക്കറ്റ്), മിച്ചൽ സ്റ്റാർക്ക് (79 വിക്കറ്റ്), മാർക്ക് വുഡ് (54 വിക്കറ്റ്) എന്നിവരാണ് മൂന്ന് പേസർമാർ.
ബാബർ അസമിന്റെ ലോക ഇലവൻ: രോഹിത് ശർമ്മ, മുഹമ്മദ് റിസ്വാൻ, ഫഖർ സമാന്, സൂര്യകുമാർ യാദവ്, ജോസ് ബട്ട്‌ലർ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസെൻ, റാഷിദ് ഖാൻ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, മാർക്ക് വുഡ്.